ന്യൂഡൽഹി: തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന പരാതികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുടർച്ചയായി ആറുതവണ ക്ലീൻ ചിറ്റ് നൽകിയതിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പു കമ്മീഷനിൽ പൊട്ടിത്തെറി.കമ്മീഷനിലെ ഭിന്നത മറനീക്കി പുറത്തുവന്നതിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ അതൃപ്തി പ്രകടിപ്പിച്ചു.
മോദിക്കു തുടർച്ചയായി ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു മൂന്നംഗ തെരഞ്ഞെടുപ്പു കമ്മീഷനിലെ അംഗമായ അശോക് ലവാസ കമ്മീഷൻ യോഗങ്ങളിൽനിന്നു രണ്ടാഴ്ചയായി വിട്ടുനിൽക്കുകയാണ്. തന്റെ വിയോജിപ്പ് രേഖപ്പെടുത്താത്തതിനാൽ വിട്ടുനിൽക്കുന്നു എന്നാണു ലവാസ പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അശോക് ലവാസ പറഞ്ഞിരുന്നു.
ന്യൂനപക്ഷ തീരുമാനങ്ങൾ രേഖപ്പെടുത്താത്തിനാൽ താൻ ഫുൾ കമ്മീഷൻ സിറ്റിംഗിൽ നിന്നു വിട്ടുനിൽക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഈ മാസം നാലിന് അശോക് ലവാസ മുഖ്യ കമ്മീഷണർക്ക് കത്തും നൽകിയെന്നാണു വിവരം. തന്റെ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താത്തതിനാൽ യോഗത്തിലെ ചർച്ചകളിലുള്ള നിലപാടുകൾ അർഥമില്ലാതാകുന്നുവെന്നും അതുകൊണ്ട് വിട്ടുനിൽക്കുന്നുവെന്നുമാണ് ലവാസ നൽകിയ കത്തിൽ പറയുന്നത്. എന്നാൽ, ക്വാസി ജുഡീഷൽ വിഷയങ്ങളുടെ ചർച്ചകളിൽ മാത്രമേ ന്യൂനപക്ഷ അഭിപ്രായം റിക്കാർഡ് ചെയ്യപ്പെടുകയുള്ളൂ എന്നും തെരഞ്ഞെടുപ്പു ചട്ടലംഘനം ഇതിന്റെ പരിധിയിൽ വരുന്നില്ലെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ നിലപാട്.
തെരഞ്ഞെടുപ്പു കമ്മീഷൻ അംഗങ്ങൾക്കു ഭിന്നാഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഒരാൾ മറ്റൊരാളുടെ പതിപ്പല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ പ്രസ്താവന ഇറക്കിയത്. ഒരു വിഷയത്തിൽ കമ്മീഷനിലെ മൂന്ന് അംഗങ്ങൾക്കും ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല. എല്ലാക്കാര്യങ്ങൾക്കും അതിന്റേതായ സമയമുണ്ട്. അനാവശ്യ വിവാദങ്ങൾ അസമയത്ത് ഉണ്ടാക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം പറ ഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷൻ അംഗം അശോക് ലവാസ തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നത് വാർത്തയായതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.
മുൻകാലങ്ങളിലും കമ്മീഷൻ അംഗങ്ങൾക്കിടയിൽ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ അതു കമ്മീഷനുള്ളിൽ തന്നെ നിൽക്കുകയായിരുന്നു പതിവ്. അല്ലെങ്കിൽ പിന്നീട് അവർ അത് തുറന്ന് എഴുതാറുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തിൽ സംസാരിക്കേണ്ടതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്നും സുനിൽ അറോറ പ്രസ്താവനയിൽ വ്യക്തമാക്കി.
കമ്മീഷൻ മേയ് നാലിനു ശേഷം യോഗം ചേർന്നിട്ടില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ സുനിൽ അറോറ നിഷേധിച്ചു.
മേയ്് 14 നാണ് കമ്മീഷൻ അവസാന യോഗം ചേർന്നതെന്നും സുനിൽ അറോറ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രക്രിയ അതിന്റെ അവസാനഘട്ടത്തിലാണ്. അനാവശ്യ വിവാദങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റു രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമെതിരേ തുടർച്ചയായി പെരുമാറ്റ ചട്ടലംഘനങ്ങൾക്ക് നോട്ടീസ് നൽകുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്പോഴാണ് ആറു കേസുകളിൽ മോദിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയത്. മോദിക്കും ബിജെപിയുടെ അമിത്ഷാ അടക്കമുള്ള നേതാക്കളോടും തെരഞ്ഞെടുപ്പ് കമ്മീഷൻ മൃദു സമീപനം സ്വീകരിക്കുകയാണെന്ന് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെല്ലാം നേരത്തെ മുതൽ ആരോപിക്കുന്ന
താണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവരാണു കമ്മീഷനിലുള്ളത്.
സെബി മാത്യു
മോദിക്കു തുടർച്ചയായി ക്ലീൻ ചിറ്റ് നൽകിയതിൽ വിയോജിപ്പ് പ്രകടിപ്പിച്ചു മൂന്നംഗ തെരഞ്ഞെടുപ്പു കമ്മീഷനിലെ അംഗമായ അശോക് ലവാസ കമ്മീഷൻ യോഗങ്ങളിൽനിന്നു രണ്ടാഴ്ചയായി വിട്ടുനിൽക്കുകയാണ്. തന്റെ വിയോജിപ്പ് രേഖപ്പെടുത്താത്തതിനാൽ വിട്ടുനിൽക്കുന്നു എന്നാണു ലവാസ പ്രതികരിച്ചത്. ഇത്തരം വിഷയങ്ങളിൽ മൗനം പാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും അശോക് ലവാസ പറഞ്ഞിരുന്നു.
ന്യൂനപക്ഷ തീരുമാനങ്ങൾ രേഖപ്പെടുത്താത്തിനാൽ താൻ ഫുൾ കമ്മീഷൻ സിറ്റിംഗിൽ നിന്നു വിട്ടുനിൽക്കുന്നു എന്നു ചൂണ്ടിക്കാട്ടി ഈ മാസം നാലിന് അശോക് ലവാസ മുഖ്യ കമ്മീഷണർക്ക് കത്തും നൽകിയെന്നാണു വിവരം. തന്റെ അഭിപ്രായവും വിയോജിപ്പും രേഖപ്പെടുത്താത്തതിനാൽ യോഗത്തിലെ ചർച്ചകളിലുള്ള നിലപാടുകൾ അർഥമില്ലാതാകുന്നുവെന്നും അതുകൊണ്ട് വിട്ടുനിൽക്കുന്നുവെന്നുമാണ് ലവാസ നൽകിയ കത്തിൽ പറയുന്നത്. എന്നാൽ, ക്വാസി ജുഡീഷൽ വിഷയങ്ങളുടെ ചർച്ചകളിൽ മാത്രമേ ന്യൂനപക്ഷ അഭിപ്രായം റിക്കാർഡ് ചെയ്യപ്പെടുകയുള്ളൂ എന്നും തെരഞ്ഞെടുപ്പു ചട്ടലംഘനം ഇതിന്റെ പരിധിയിൽ വരുന്നില്ലെന്നുമാണ് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറുടെ നിലപാട്.
തെരഞ്ഞെടുപ്പു കമ്മീഷൻ അംഗങ്ങൾക്കു ഭിന്നാഭിപ്രായം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും ഒരാൾ മറ്റൊരാളുടെ പതിപ്പല്ലെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണർ സുനിൽ അറോറ പ്രസ്താവന ഇറക്കിയത്. ഒരു വിഷയത്തിൽ കമ്മീഷനിലെ മൂന്ന് അംഗങ്ങൾക്കും ഏകാഭിപ്രായം ഉണ്ടാകണമെന്നില്ല. എല്ലാക്കാര്യങ്ങൾക്കും അതിന്റേതായ സമയമുണ്ട്. അനാവശ്യ വിവാദങ്ങൾ അസമയത്ത് ഉണ്ടാക്കാതിരിക്കുന്നതാണ് ബുദ്ധിയെന്നും അദ്ദേഹം പറ ഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷൻ അംഗം അശോക് ലവാസ തെരഞ്ഞെടുപ്പു കമ്മീഷന്റെ യോഗങ്ങളിൽ നിന്നു വിട്ടുനിൽക്കുന്നത് വാർത്തയായതിനെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.
മുൻകാലങ്ങളിലും കമ്മീഷൻ അംഗങ്ങൾക്കിടയിൽ വിയോജിപ്പുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നത് വരെ അതു കമ്മീഷനുള്ളിൽ തന്നെ നിൽക്കുകയായിരുന്നു പതിവ്. അല്ലെങ്കിൽ പിന്നീട് അവർ അത് തുറന്ന് എഴുതാറുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനമധ്യത്തിൽ സംസാരിക്കേണ്ടതെല്ലാം താൻ പറഞ്ഞിട്ടുണ്ടെന്നും സുനിൽ അറോറ പ്രസ്താവനയിൽ വ്യക്തമാക്കി.
കമ്മീഷൻ മേയ് നാലിനു ശേഷം യോഗം ചേർന്നിട്ടില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ സുനിൽ അറോറ നിഷേധിച്ചു.
മേയ്് 14 നാണ് കമ്മീഷൻ അവസാന യോഗം ചേർന്നതെന്നും സുനിൽ അറോറ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രക്രിയ അതിന്റെ അവസാനഘട്ടത്തിലാണ്. അനാവശ്യ വിവാദങ്ങൾ മാധ്യമങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മറ്റു രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കുമെതിരേ തുടർച്ചയായി പെരുമാറ്റ ചട്ടലംഘനങ്ങൾക്ക് നോട്ടീസ് നൽകുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്പോഴാണ് ആറു കേസുകളിൽ മോദിക്ക് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയത്. മോദിക്കും ബിജെപിയുടെ അമിത്ഷാ അടക്കമുള്ള നേതാക്കളോടും തെരഞ്ഞെടുപ്പ് കമ്മീഷൻ മൃദു സമീപനം സ്വീകരിക്കുകയാണെന്ന് കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളെല്ലാം നേരത്തെ മുതൽ ആരോപിക്കുന്ന
താണ്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ, കമ്മീഷണർമാരായ അശോക് ലവാസ, സുശീൽ ചന്ദ്ര എന്നിവരാണു കമ്മീഷനിലുള്ളത്.
സെബി മാത്യു