ന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്നു നടക്കാനിരിക്കെ തിരക്കുകളിൽനിന്നകന്ന് പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്തിയും ധ്യാനത്തിലിരുന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്നലെ രാവിലെ ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രദർശനത്തിന് പുറപ്പെട്ട മോദി വിമാനത്തിലിരുന്നെടുത്ത മഞ്ഞുമൂടിയ പർവത നിരകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണ് യാത്രയെക്കുറിച്ച് അറിയിച്ചത്. തുടർന്നാണ് പർവതപ്രദേശത്തെ പരന്പരാഗത വസ്ത്രം ധരിച്ചു മോദി കേദാർനാഥ് ദർശനം നടത്തുന്നതും കാവി പുതച്ച് ഗുഹയിൽ ധ്യാനത്തിലിരിക്കുന്നതുമായ ചിത്രങ്ങൾ വാർത്താ ഏജൻസി പുറത്തു വിട്ടത്.
തെരഞ്ഞെടുപ്പു തിരക്കുകളിൽനിന്നൊഴിഞ്ഞു വ്യക്തിപരമായ ക്ഷേത്രദർശനങ്ങളിലും യാത്രകളിലും ആണെങ്കിലും ഇതിന്റെയെല്ലാം ചിത്രങ്ങൾ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നതിൽ മോദിയും വാർത്ത ഏജൻസിയും മത്സരിച്ചു എന്നതും ശ്രദ്ധേയമാണ്.
പരന്പരാഗത വേഷവും ഉൗന്നുവടിയുമായി നടക്കുന്ന മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ സമ്മിശ്ര പ്രതികരണങ്ങളേറ്റു വാങ്ങി. അതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലും ദർശനം നടത്തി.
ഹിമാലയനിരകളിലെ ഏറ്റവും പ്രധാന ക്ഷേത്രമായ കേദാർനാഥിൽ സന്ദർശനം നടത്തിയ മോദി ഇന്ന് മറ്റൊരു പ്രധാന തീർഥാടന കേന്ദ്രമായ ബദരീനാഥിലും സന്ദർശനം നടത്തും. തീർഥാടനമാണെങ്കിലും ഒൗദ്യോഗിക സന്ദർശനം എന്ന നിലയിലാണ് മോദിയുടെ യാത്രയ്ക്കു അനുമതി നൽകിയത്. എങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പാലിക്കണമെന്നു കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കേദാർനാഥിലും ബദരീനാഥിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണാസി മണ്ഡലത്തിൽ ഉൾപ്പടെ ഇന്നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
സംസ്ഥാനങ്ങളിൽ നിന്നു സംസ്ഥാനങ്ങളിലേക്കു നിലയ്ക്കാത്ത പ്രചാരണ യാത്രകൾക്കും തുടർച്ചയായ റാലികൾക്കും പ്രസംഗങ്ങൾക്കും ഇടയിൽ നിന്നാണ് മോദി ധ്യാനത്തിനും പ്രാർഥനകൾക്കുമായി ഹിമാലയം കയറിയിരിക്കുന്നത്. അന്പതു ദിവസത്തിനുള്ളിൽ ഒന്നരലക്ഷം കിലോമീറ്ററോളം മോദി പ്രചാരണത്തിനായി സഞ്ചരിച്ചു എന്നാണ് ബിജെപി നേതൃത്വം തന്നെ പറയുന്നത്. 142 പൊതു റാലികളിൽ പങ്കെടുത്തുവെന്നും കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത്ഷാ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇന്നലെ രാവിലെ ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രദർശനത്തിന് പുറപ്പെട്ട മോദി വിമാനത്തിലിരുന്നെടുത്ത മഞ്ഞുമൂടിയ പർവത നിരകളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചാണ് യാത്രയെക്കുറിച്ച് അറിയിച്ചത്. തുടർന്നാണ് പർവതപ്രദേശത്തെ പരന്പരാഗത വസ്ത്രം ധരിച്ചു മോദി കേദാർനാഥ് ദർശനം നടത്തുന്നതും കാവി പുതച്ച് ഗുഹയിൽ ധ്യാനത്തിലിരിക്കുന്നതുമായ ചിത്രങ്ങൾ വാർത്താ ഏജൻസി പുറത്തു വിട്ടത്.
തെരഞ്ഞെടുപ്പു തിരക്കുകളിൽനിന്നൊഴിഞ്ഞു വ്യക്തിപരമായ ക്ഷേത്രദർശനങ്ങളിലും യാത്രകളിലും ആണെങ്കിലും ഇതിന്റെയെല്ലാം ചിത്രങ്ങൾ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നതിൽ മോദിയും വാർത്ത ഏജൻസിയും മത്സരിച്ചു എന്നതും ശ്രദ്ധേയമാണ്.
പരന്പരാഗത വേഷവും ഉൗന്നുവടിയുമായി നടക്കുന്ന മോദിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ സമ്മിശ്ര പ്രതികരണങ്ങളേറ്റു വാങ്ങി. അതിനിടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തിലും ദർശനം നടത്തി.
ഹിമാലയനിരകളിലെ ഏറ്റവും പ്രധാന ക്ഷേത്രമായ കേദാർനാഥിൽ സന്ദർശനം നടത്തിയ മോദി ഇന്ന് മറ്റൊരു പ്രധാന തീർഥാടന കേന്ദ്രമായ ബദരീനാഥിലും സന്ദർശനം നടത്തും. തീർഥാടനമാണെങ്കിലും ഒൗദ്യോഗിക സന്ദർശനം എന്ന നിലയിലാണ് മോദിയുടെ യാത്രയ്ക്കു അനുമതി നൽകിയത്. എങ്കിലും തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പാലിക്കണമെന്നു കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
മോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു കേദാർനാഥിലും ബദരീനാഥിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണാസി മണ്ഡലത്തിൽ ഉൾപ്പടെ ഇന്നാണ് തെരഞ്ഞെടുപ്പു നടക്കുന്നത്.
സംസ്ഥാനങ്ങളിൽ നിന്നു സംസ്ഥാനങ്ങളിലേക്കു നിലയ്ക്കാത്ത പ്രചാരണ യാത്രകൾക്കും തുടർച്ചയായ റാലികൾക്കും പ്രസംഗങ്ങൾക്കും ഇടയിൽ നിന്നാണ് മോദി ധ്യാനത്തിനും പ്രാർഥനകൾക്കുമായി ഹിമാലയം കയറിയിരിക്കുന്നത്. അന്പതു ദിവസത്തിനുള്ളിൽ ഒന്നരലക്ഷം കിലോമീറ്ററോളം മോദി പ്രചാരണത്തിനായി സഞ്ചരിച്ചു എന്നാണ് ബിജെപി നേതൃത്വം തന്നെ പറയുന്നത്. 142 പൊതു റാലികളിൽ പങ്കെടുത്തുവെന്നും കഴിഞ്ഞ ദിവസം ബിജെപി അധ്യക്ഷൻ അമിത്ഷാ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.