ന്യൂഡൽഹി: മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്സെ ദേശസ്നേഹിയായിരുന്നെന്ന പരാമർശം നടത്തിയ ബിജെപി സ്ഥാനാർഥി പ്രജ്ഞ സിംഗ് ഠാക്കൂറിനെതിരേ രൂക്ഷവിമർശനവുമായി നൊബേൽ ജേതാവും ബാലാവകാശ പ്രവർത്തകനുമായ കൈലാഷ് സത്യാർഥി. പ്രജ്ഞയെപ്പോലുള്ളവർ ഇന്ത്യയുടെ ആത്മാവിനെയാണ് കൊല്ലുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഗോഡ്സെ ഗാന്ധിജിയുടെ ശരീരത്തെ വധിച്ചു. എന്നാൽ, പ്രജ്ഞയെപ്പോലുള്ളവർ ഗാന്ധിയുടെ ആത്മാവിനെയും ഒപ്പം അഹിംസയെയും സമാധാനത്തേയും സഹിഷ്ണുതയേയും വധിക്കുന്നു. ചെറിയ ഗുണങ്ങൾക്കു വേണ്ടിയുള്ള ഈ താത്പര്യങ്ങളെ ബിജെപി നേതൃത്വം ഉപേക്ഷിക്കണം. ഇത്തരക്കാരെ പാർട്ടിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കി രാജധർമം പാലിക്കണമെന്നും സത്യാർഥി ട്വീറ്റ് ചെയ്തു.
ഗോഡ്സെ ഗാന്ധിജിയുടെ ശരീരത്തെ വധിച്ചു. എന്നാൽ, പ്രജ്ഞയെപ്പോലുള്ളവർ ഗാന്ധിയുടെ ആത്മാവിനെയും ഒപ്പം അഹിംസയെയും സമാധാനത്തേയും സഹിഷ്ണുതയേയും വധിക്കുന്നു. ചെറിയ ഗുണങ്ങൾക്കു വേണ്ടിയുള്ള ഈ താത്പര്യങ്ങളെ ബിജെപി നേതൃത്വം ഉപേക്ഷിക്കണം. ഇത്തരക്കാരെ പാർട്ടിയിൽ നിന്ന് അടിയന്തരമായി ഒഴിവാക്കി രാജധർമം പാലിക്കണമെന്നും സത്യാർഥി ട്വീറ്റ് ചെയ്തു.