ന്യൂഡൽഹി: വൈസ് അഡ്മിറൽ കരംബീർ സിംഗിനെ അടുത്ത നാവികസേനാ മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവിനെതിരേ വൈസ് അഡ്മിറൽ ബിമൽ വർമ സമപ്പിച്ച പരാതി പ്രതിരോധമന്ത്രാലയം തള്ളി. സീനിയോരിറ്റി മാത്രമല്ല, മറ്റു മാനദണ്ഡങ്ങൾകൂടി പരിശോധിച്ചശേഷമാണ് നിയമനം നടത്തിയിട്ടുള്ളതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ ട്രൈബ്യൂണലിനെ അറിയിച്ചു.
നിലവിലെ മുതിർന്ന നാവിക സേനാ കമാൻഡറായ വർമ കഴിഞ്ഞമാസമാണ് നിയമനത്തിനെതിരേ മിലിട്ടറി ട്രൈബ്യൂണലിനെ സമീപിച്ചത്. വർമയുടെ രാതിയിൽ തീരുമാനമെടുക്കാൻ മന്ത്രാലയത്തിനു ട്രൈബ്യൂണൽ ഏപ്രിൽ 26നു മൂന്നാഴ്ച സമയം അനുവദിച്ചിരുന്നു. പരാതിക്കാരൻ ഈ പദവിക്ക് അർഹനല്ലെന്നു കണ്ടെത്തിയതിനാലാണ് പരിഗണിക്കാതിരുന്നതെന്നാണ് മന്ത്രാലയം ഇന്നലെ മറുപടി നല്കിയത്. കേസിൽ ട്രൈബ്യൂണൽ തിങ്കളാഴ്ച വാദം കേൾക്കും.
നിലവിലെ മുതിർന്ന നാവിക സേനാ കമാൻഡറായ വർമ കഴിഞ്ഞമാസമാണ് നിയമനത്തിനെതിരേ മിലിട്ടറി ട്രൈബ്യൂണലിനെ സമീപിച്ചത്. വർമയുടെ രാതിയിൽ തീരുമാനമെടുക്കാൻ മന്ത്രാലയത്തിനു ട്രൈബ്യൂണൽ ഏപ്രിൽ 26നു മൂന്നാഴ്ച സമയം അനുവദിച്ചിരുന്നു. പരാതിക്കാരൻ ഈ പദവിക്ക് അർഹനല്ലെന്നു കണ്ടെത്തിയതിനാലാണ് പരിഗണിക്കാതിരുന്നതെന്നാണ് മന്ത്രാലയം ഇന്നലെ മറുപടി നല്കിയത്. കേസിൽ ട്രൈബ്യൂണൽ തിങ്കളാഴ്ച വാദം കേൾക്കും.