മെൽബൺ: ഓസ്ട്രേലിയൻ പാർലമെന്റിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ ലേബർ പാർട്ടിക്കു പരാജയം. എക്സിറ്റ് പോളുകൾ വിജയം പ്രവചിച്ച ലേബറിന്റെ തോൽവി ഞെട്ടിക്കുന്നതായി. പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്റെ നേതൃത്വത്തിലുള്ള ലിബറൽ പാർട്ടി സഖ്യം വീണ്ടും സർക്കാർ രൂപീകരിക്കും.
നേരിയ ഭൂരിപക്ഷത്തിന് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനങ്ങൾ. പരാജയം സമ്മതിച്ച ലേബർ നേതാവ് ബിൽ ഷോർട്ടൺ പാർട്ടി നേതൃപദവി രാജിവച്ചു. ലേബറിന് സർക്കാർ രൂപീകരിക്കാനാവില്ലെന്ന വസ്തുത വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്കോട്ട് മോറിസണിന് അദ്ദേഹം അഭിനന്ദനം നേർന്നു.
ഓസ്ട്രേലിയക്കാർ തന്റെ പാർട്ടിക്ക് അദ്ഭുതവിജയം സമ്മാനിച്ചുവെന്നും താൻ അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നയാളാണെന്നും സ്കോട്ട് മോറിസൺ പ്രതികരിച്ചു.
മോറിസൺ നേതൃത്വം നല്കുന്ന ലിബറൽ, നാഷണൽ പാർട്ടികളുടെ സഖ്യം 151 അംഗ ജനപ്രതിനിധിസഭയിൽ 82ൽ ലീഡ് ചെയ്യുന്നു. സർക്കാർ രൂപീകരിക്കാൻ വേണ്ടത് 76 സീറ്റുകൾ മാത്രമാണ്. നിലവിൽ ലിബറൽ സഖ്യത്തിന് 73ഉം ലേബറിന് 72ഉം സീറ്റുകളാണുള്ളത്.
നേരിയ ഭൂരിപക്ഷത്തിന് ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനങ്ങൾ. പരാജയം സമ്മതിച്ച ലേബർ നേതാവ് ബിൽ ഷോർട്ടൺ പാർട്ടി നേതൃപദവി രാജിവച്ചു. ലേബറിന് സർക്കാർ രൂപീകരിക്കാനാവില്ലെന്ന വസ്തുത വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി സ്കോട്ട് മോറിസണിന് അദ്ദേഹം അഭിനന്ദനം നേർന്നു.
ഓസ്ട്രേലിയക്കാർ തന്റെ പാർട്ടിക്ക് അദ്ഭുതവിജയം സമ്മാനിച്ചുവെന്നും താൻ അദ്ഭുതങ്ങളിൽ വിശ്വസിക്കുന്നയാളാണെന്നും സ്കോട്ട് മോറിസൺ പ്രതികരിച്ചു.
മോറിസൺ നേതൃത്വം നല്കുന്ന ലിബറൽ, നാഷണൽ പാർട്ടികളുടെ സഖ്യം 151 അംഗ ജനപ്രതിനിധിസഭയിൽ 82ൽ ലീഡ് ചെയ്യുന്നു. സർക്കാർ രൂപീകരിക്കാൻ വേണ്ടത് 76 സീറ്റുകൾ മാത്രമാണ്. നിലവിൽ ലിബറൽ സഖ്യത്തിന് 73ഉം ലേബറിന് 72ഉം സീറ്റുകളാണുള്ളത്.