ജഫേഴ്സൺ സിറ്റി: ഗർഭഛിദ്രം വിലക്കുന്ന നിയമം യുഎസിലെ മിസോറി സംസ്ഥാന ജനപ്രതിനിധി സഭയും പാസാക്കി. ബുധനാഴ്ച അലബാമ സംസ്ഥാനത്ത് യുഎസിലെ ഏറ്റവും കർശനമായ ഗർഭഛിദ്രവിരുദ്ധ നിയമം പാസാക്കിയിരുന്നു.
എട്ട് ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രം പൂർണമായി വിലക്കുന്നതാണ് മിസോറിയിലെ നിയമം. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമേ ഇതിൽ ഒഴികഴിവ് അനുവദിക്കൂ. ഗർഭഛിദ്രത്തിനു തുനിയുന്ന ഡോക്ടർക്ക് അഞ്ചു മുതൽ 15 വരെ വർഷം തടവു ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സഭയിൽ 44നെതിരേ 110 വോട്ടുകൾക്കാണ് ബിൽ പാസായത്. റിപ്പബ്ലിക്കൻ ഗവർണർ മൈക് പാർസൺ ഒപ്പുവച്ചാൽ നിയമം പ്രാബല്യത്തിലാകും. അമേരിക്കയിൽ ജീവനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാക്കി മിസോറിയെ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗർഭച്ഛിദ്രവിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്.
എട്ട് ആഴ്ചയ്ക്കു ശേഷമുള്ള ഗർഭഛിദ്രം പൂർണമായി വിലക്കുന്നതാണ് മിസോറിയിലെ നിയമം. അമ്മയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ മാത്രമേ ഇതിൽ ഒഴികഴിവ് അനുവദിക്കൂ. ഗർഭഛിദ്രത്തിനു തുനിയുന്ന ഡോക്ടർക്ക് അഞ്ചു മുതൽ 15 വരെ വർഷം തടവു ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സഭയിൽ 44നെതിരേ 110 വോട്ടുകൾക്കാണ് ബിൽ പാസായത്. റിപ്പബ്ലിക്കൻ ഗവർണർ മൈക് പാർസൺ ഒപ്പുവച്ചാൽ നിയമം പ്രാബല്യത്തിലാകും. അമേരിക്കയിൽ ജീവനെ ഏറ്റവും പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാനമാക്കി മിസോറിയെ മാറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഗർഭച്ഛിദ്രവിരുദ്ധ നിയമം പാസാക്കിയിട്ടുണ്ട്.