ന്യൂഡൽഹി: പശ്ചിമബംഗാളിൽ പരസ്യപ്രചാരണം വ്യാഴാഴ്ച രാത്രി 10ന് അവസാനിച്ചതോടെ എട്ടു പ്രമുഖ പാർട്ടികളുടെ 16 പൊതുപരിപാടികൾ റദ്ദാക്കേണ്ടിവന്നു. ഇന്നലെ നടക്കേണ്ടിയിരുന്നവയായിരുന്നു ഇത്. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റാലിക്കു പിന്നാലെയുണ്ടായ ബിജെപി-തൃണമൂൽ കോൺഗ്രസ് അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് ആഘോഷങ്ങൾ അവസാനിപ്പിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ഉത്തരവിട്ടത്.
തൃണമൂൽ കോൺഗ്രസ്, ബിജെപി, കോൺഗ്രസ്, സിപിഎം, സിപിഐ, ബഹുജൻ സമാജ്വാദി പാർട്ടി, ഫോർവേഡ് ബ്ലോക്ക്,ആർഎസ്പി എന്നീ പാർട്ടികൾ റാലികൾ ഉൾപ്പെടെ 16 പൊതുപരിപാടികളാണ് ഇന്നലെ പദ്ധതിയിട്ടിരുന്നത്.
തൃണമൂൽ കോൺഗ്രസ്, ബിജെപി, കോൺഗ്രസ്, സിപിഎം, സിപിഐ, ബഹുജൻ സമാജ്വാദി പാർട്ടി, ഫോർവേഡ് ബ്ലോക്ക്,ആർഎസ്പി എന്നീ പാർട്ടികൾ റാലികൾ ഉൾപ്പെടെ 16 പൊതുപരിപാടികളാണ് ഇന്നലെ പദ്ധതിയിട്ടിരുന്നത്.