ലണ്ടൻ: ബ്രെക്സിറ്റ് കരാറിനു പിന്തുണ തേടി പ്രതിപക്ഷ ലേബർ പാർട്ടിയുമായി പ്രധാനമന്ത്രി തെരേസാ മേ നടത്തിയ ചർച്ച പരാജയപ്പെട്ടു. ആറാഴ്ച ചർച്ച നടത്തിയിട്ടും സമവായമുണ്ടാക്കാൻ സാധിക്കാത്തതിനാൽ ചർച്ച അവസാനിപ്പിക്കുകയാണെന്നു ലേബർ നേതാവ് ജറമി കോർബിൻ പറഞ്ഞു. ഇരുകൂട്ടർക്കും യോജിക്കാവുന്ന കരാർ ഉണ്ടാക്കിയാൽത്തന്നെ മേയുടെ ദുർബല സർക്കാരിന് അതു നടപ്പാക്കാനാവുമോ എന്നു പ്രതിപക്ഷത്തിനു സംശയമുണ്ടെന്നും കോർബിൻ ചൂണ്ടിക്കാട്ടി.
വൈകാതെ രാജിവയ്ക്കുമെന്നു മേ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിപദത്തിനു വേണ്ടി കാബിനറ്റ് മന്ത്രിമാർ ചരടുവലി തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മേയുടെ നില തീർത്തും ദുർബലമാണെന്നു കോർബിൻ പറഞ്ഞു.
സമവായമുണ്ടാക്കാമെന്ന ധാരണയിലാണു ചർച്ച ആരംഭിച്ചതെന്നു പറഞ്ഞ കോർബിൻ കൂടിയാലോചനാ സംഘത്തിന്റെ നിർദേശങ്ങൾക്കെതിരേ കാബിനറ്റ് മന്ത്രിമാർ തന്നെ പ്രസ്താവനയിറക്കിയ സംഭവങ്ങളുണ്ടായെന്നു പരാതിപ്പെട്ടു. ഇതേസമയം, പ്രതിപക്ഷത്തെ ഭിന്നതയാണു ചർച്ച പരാജയപ്പെടാൻ കാരണമെന്നു മേ അഭിപ്രായപ്പെട്ടു. രണ്ടാമതും ഹിതപരിശോധന നടത്തണമെന്നും വേണ്ടെന്നും അഭിപ്രായപ്പെടുന്നവർ പ്രതിപക്ഷ നിരയിലുണ്ട്.
മൂന്നുവട്ടം പാർലമെന്റ് തള്ളിയ കരാർ അടുത്തമാസം വീണ്ടും പുതുക്കി അവതരിപ്പിക്കാനാണു മേയുടെ പദ്ധതി. കരാർ പാസായാലുടൻ രാജിവയ്ക്കാമെന്നു മേ കൺസർവേറ്റീവ് എംപിമാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. രാജിവയ്ക്കുന്ന കൃത്യ തീയതി അടുത്തമാസം പ്രഖ്യാപിക്കുമെന്നും അവർ കഴിഞ്ഞദിവസം പറഞ്ഞു. മേ രാജിവയ്ക്കുന്ന ഒഴിവിൽ പ്രധാനമന്ത്രിയാവാൻ മത്സരിക്കുമെന്നു മുൻ കാബിനറ്റ് മന്ത്രി ബോറീസ് ജോൺസൺ വ്യക്തമാക്കി.
വൈകാതെ രാജിവയ്ക്കുമെന്നു മേ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിപദത്തിനു വേണ്ടി കാബിനറ്റ് മന്ത്രിമാർ ചരടുവലി തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തിൽ മേയുടെ നില തീർത്തും ദുർബലമാണെന്നു കോർബിൻ പറഞ്ഞു.
സമവായമുണ്ടാക്കാമെന്ന ധാരണയിലാണു ചർച്ച ആരംഭിച്ചതെന്നു പറഞ്ഞ കോർബിൻ കൂടിയാലോചനാ സംഘത്തിന്റെ നിർദേശങ്ങൾക്കെതിരേ കാബിനറ്റ് മന്ത്രിമാർ തന്നെ പ്രസ്താവനയിറക്കിയ സംഭവങ്ങളുണ്ടായെന്നു പരാതിപ്പെട്ടു. ഇതേസമയം, പ്രതിപക്ഷത്തെ ഭിന്നതയാണു ചർച്ച പരാജയപ്പെടാൻ കാരണമെന്നു മേ അഭിപ്രായപ്പെട്ടു. രണ്ടാമതും ഹിതപരിശോധന നടത്തണമെന്നും വേണ്ടെന്നും അഭിപ്രായപ്പെടുന്നവർ പ്രതിപക്ഷ നിരയിലുണ്ട്.
മൂന്നുവട്ടം പാർലമെന്റ് തള്ളിയ കരാർ അടുത്തമാസം വീണ്ടും പുതുക്കി അവതരിപ്പിക്കാനാണു മേയുടെ പദ്ധതി. കരാർ പാസായാലുടൻ രാജിവയ്ക്കാമെന്നു മേ കൺസർവേറ്റീവ് എംപിമാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. രാജിവയ്ക്കുന്ന കൃത്യ തീയതി അടുത്തമാസം പ്രഖ്യാപിക്കുമെന്നും അവർ കഴിഞ്ഞദിവസം പറഞ്ഞു. മേ രാജിവയ്ക്കുന്ന ഒഴിവിൽ പ്രധാനമന്ത്രിയാവാൻ മത്സരിക്കുമെന്നു മുൻ കാബിനറ്റ് മന്ത്രി ബോറീസ് ജോൺസൺ വ്യക്തമാക്കി.