ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിലും ഷോപിയാനിലും രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ ആറു ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു ജവാൻ വീരമൃത്യു വരിച്ചു.
പുൽവാമയിൽ മൂന്നു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെയാണു സുരക്ഷാസേന വധിച്ചത്.. സിപ്പോയി സന്ദീപ് ആണു വീരമൃത്യു വരിച്ചു. ഭീകരർ ഒളിച്ചിരുന്ന ഡെലിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തൊട്ടടുത്തു താമസിച്ചിരുന്ന നാട്ടുകാരെ സുരക്ഷാസേന ഒഴിപ്പിക്കവേ ഭീകരർ വെടിവയ്പ് ആരംഭിച്ചു. തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നു ഭീകരർ കൊല്ലപ്പെട്ടത്. നസീർ പണ്ഡിത്, ഉമർ മിർ, ഖാലിദ് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. ഏറ്റുമുട്ടലിനിടെ നാട്ടുകാരനായ റയീസ് ദാർ കൊല്ലപ്പെട്ടു.
ഷോപിയാനിലെ ഹാൻഡ്യു മേഖലയിൽ ഇന്നലെ സുരക്ഷാസേന മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. സിപോയി രോഹിതിനു പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുൽവാമയിൽ മൂന്നു ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെയാണു സുരക്ഷാസേന വധിച്ചത്.. സിപ്പോയി സന്ദീപ് ആണു വീരമൃത്യു വരിച്ചു. ഭീകരർ ഒളിച്ചിരുന്ന ഡെലിപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. തൊട്ടടുത്തു താമസിച്ചിരുന്ന നാട്ടുകാരെ സുരക്ഷാസേന ഒഴിപ്പിക്കവേ ഭീകരർ വെടിവയ്പ് ആരംഭിച്ചു. തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് മൂന്നു ഭീകരർ കൊല്ലപ്പെട്ടത്. നസീർ പണ്ഡിത്, ഉമർ മിർ, ഖാലിദ് എന്നിവരാണു കൊല്ലപ്പെട്ട ഭീകരർ. ഏറ്റുമുട്ടലിനിടെ നാട്ടുകാരനായ റയീസ് ദാർ കൊല്ലപ്പെട്ടു.
ഷോപിയാനിലെ ഹാൻഡ്യു മേഖലയിൽ ഇന്നലെ സുരക്ഷാസേന മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. സിപോയി രോഹിതിനു പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.