ജയ്പുർ: രാജസ്ഥാനിലെ ആൽവാറിൽ ഭർത്താവിന്റെ മുന്നിൽ കൂട്ടമാനഭംഗത്തിനിരയായ ദളിത് യുവതിയെ കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി സന്ദർശിച്ചു. മാനഭംഗത്തിനിരയായ യുവതിക്ക് നീതി ലഭ്യമാക്കുമെന്നു രാഹുൽ പറഞ്ഞു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, കോണ്ഗ്രസ് ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ഏപ്രിൽ 26ന് ആയിരുന്നു യുവതി മാനഭംഗത്തിനിരയായത്. ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ തനാഗസി-ആൽവാർ ബൈപാസിൽ വച്ച് ആറംഗ സംഘം തട്ടിയെടുത്ത് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.
ഏപ്രിൽ 26ന് ആയിരുന്നു യുവതി മാനഭംഗത്തിനിരയായത്. ഭർത്താവിനൊപ്പം സഞ്ചരിക്കുകയായിരുന്ന യുവതിയെ തനാഗസി-ആൽവാർ ബൈപാസിൽ വച്ച് ആറംഗ സംഘം തട്ടിയെടുത്ത് മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ രാജസ്ഥാൻ സർക്കാരിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.