മന്ദിർബസാർ/ ഡയമണ്ട് ഹാർബർ: പശ്ചിമബംഗാളിൽ സാമൂഹ്യപരിഷ്കർത്താവ് ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ പുനർനിർമിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം മുഖ്യമന്ത്രി മമത ബാനർജി നിരസിച്ചു. ബംഗാളികളുടെ ആത്മാഭിമാനത്തിനേറ്റ മുറിവാണു സംഭവമെന്നു പറഞ്ഞ മമത ബാനർജി, പ്രതിമ നിർമിക്കാനുള്ള പണം സംസ്ഥാനത്തുണ്ടന്നു വ്യക്തമാക്കി. ബുധനാഴ്ച ബിജെപി അധ്യക്ഷൻ അമിത് ഷായുടെ റോഡ്ഷോയ്ക്കിടെയുണ്ടായ സംഘർഷത്തിലാണു പ്രതിമ തകർന്നത്. തൃണമൂൽ പ്രവർത്തകരാണു പ്രതിമ തകർത്തതെന്നാണു ബിജെപി വാദം.
വിദ്യാസാഗറിന്റെ പ്രതിമയ്ക്കു നേരെയുള്ള ആക്രമണം ബംഗാളികളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നു മന്ദിർബസാറിലെ തൃണമൂൽ സ്ഥാനാർഥി സി.എം. ജാതുവയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന നായകരിലൊരാളായ വിദ്യാസാഗറിന്റെ പ്രതിമ നിർമിക്കാനുള്ള പണം സംസ്ഥാനത്തിനുണ്ട്.രാജ്യം ഇതുവരെ കാണാത്ത വലിയൊരു നുണയനാണു മോദിയെന്നും മമത പറഞ്ഞു.
വിദ്യാസാഗറിന്റെ പ്രതിമ എങ്ങനെയാണു തകർത്തതെന്നു മാധ്യമങ്ങൾ ഇതിനകം കാണിച്ചിട്ടുണ്ട്. ബംഗാളികളുടെ അഭിമാനത്തിനു മുറിവേൽപ്പിച്ചവരെ വെറുതെ വിടില്ല. ബിജെപിക്ക് ഒരൊറ്റ വോട്ടുപോലും നൽകില്ല. ബംഗാളിൽനിന്നു മോദിക്ക് ഒരു വോട്ടെങ്കിലും കിട്ടിയാൽ അത് അത്ഭുതമായിരിക്കും. തെരഞ്ഞെടുപ്പിൽ മോദി ഇതിനകം തോറ്റുവെന്നും മമത പറഞ്ഞു. പ്രതിമ തകർത്ത സംഭവം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണു ബിജെപി ക്യാന്പ്. ഈ സാഹചര്യത്തിലാണു പഞ്ചലോഹ നിർമിതമായ പ്രതിമ നിർമിക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഉത്തർപ്രദേശിലെ മാവുവിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് പ്രധാനമന്ത്രി വാഗ്ദാനം മുന്നോട്ടുവച്ചത്.
വിദ്യാസാഗറിന്റെ പ്രതിമയ്ക്കു നേരെയുള്ള ആക്രമണം ബംഗാളികളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണെന്നു മന്ദിർബസാറിലെ തൃണമൂൽ സ്ഥാനാർഥി സി.എം. ജാതുവയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന നായകരിലൊരാളായ വിദ്യാസാഗറിന്റെ പ്രതിമ നിർമിക്കാനുള്ള പണം സംസ്ഥാനത്തിനുണ്ട്.രാജ്യം ഇതുവരെ കാണാത്ത വലിയൊരു നുണയനാണു മോദിയെന്നും മമത പറഞ്ഞു.
വിദ്യാസാഗറിന്റെ പ്രതിമ എങ്ങനെയാണു തകർത്തതെന്നു മാധ്യമങ്ങൾ ഇതിനകം കാണിച്ചിട്ടുണ്ട്. ബംഗാളികളുടെ അഭിമാനത്തിനു മുറിവേൽപ്പിച്ചവരെ വെറുതെ വിടില്ല. ബിജെപിക്ക് ഒരൊറ്റ വോട്ടുപോലും നൽകില്ല. ബംഗാളിൽനിന്നു മോദിക്ക് ഒരു വോട്ടെങ്കിലും കിട്ടിയാൽ അത് അത്ഭുതമായിരിക്കും. തെരഞ്ഞെടുപ്പിൽ മോദി ഇതിനകം തോറ്റുവെന്നും മമത പറഞ്ഞു. പ്രതിമ തകർത്ത സംഭവം തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണു ബിജെപി ക്യാന്പ്. ഈ സാഹചര്യത്തിലാണു പഞ്ചലോഹ നിർമിതമായ പ്രതിമ നിർമിക്കാമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഉത്തർപ്രദേശിലെ മാവുവിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് പ്രധാനമന്ത്രി വാഗ്ദാനം മുന്നോട്ടുവച്ചത്.