സനാ: യെമൻ തലസ്ഥാനമായ സനായിലെ ഹൗതി കേന്ദ്രങ്ങളിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ നാലു കുട്ടികൾ ഉൾപ്പെടെ ആറുപേർ കൊല്ലപ്പെടുകയും പത്തുപേർക്കു പരിക്കേൽക്കുകയും ചെയ്തു. സൗദിയുടെ എണ്ണ പന്പിംഗ് സ്റ്റേഷനുകളുടെയും എണ്ണക്കുഴലുകളുടെയും നേർക്ക് ഹൗതികൾ ഡ്രോൺ ആക്രമണം നടത്തി രണ്ടു ദിവസം പിന്നിട്ടപ്പോഴാണു സനായിലെ വ്യോമാക്രമണം .
എണ്ണക്കുഴലുകൾക്കു നേരേയുള്ള ആക്രമണത്തിനു പിന്നിൽ ഇറാന്റെ കരങ്ങളുണ്ടെന്നു സൗദി കുറ്റപ്പെടുത്തി. യെമനിലെ ഹൗതി ഷിയാ വിമതർക്ക് ഇറാൻ സഹായം നൽകുന്നുണ്ട്. പ്രതിദിനം അന്പതുലക്ഷം വീപ്പ ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ ശേഷിയുള്ള എണ്ണക്കുഴലുകൾക്കാണ് കേടു പറ്റിയത്. ഇതെത്തുടർന്നു താത്കാലികമായി എണ്ണ പന്പിംഗ് നിർത്തിവച്ചു.
ഹാദി സർക്കാരിനെ തുരത്തി 2014ൽ
യെമൻ തലസ്ഥാനമായ സനാ ഹൗതികൾ പിടിച്ചെടുത്തതാണ്. ഹാദി സർക്കാരിനു വേണ്ടി സൗദി സഖ്യം ഹൗതി വിമതർക്ക് എതിരേ വ്യോമാക്രമണങ്ങൾ ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇതുവരെ ഹൗതികളെ അമർച്ച ചെയ്യാനായില്ല. സൗദി സഖ്യത്തിന്റെ വ്യോമാക്രമണത്തിൽ നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടു.
എണ്ണക്കുഴലുകൾക്കു നേരേയുള്ള ആക്രമണത്തിനു പിന്നിൽ ഇറാന്റെ കരങ്ങളുണ്ടെന്നു സൗദി കുറ്റപ്പെടുത്തി. യെമനിലെ ഹൗതി ഷിയാ വിമതർക്ക് ഇറാൻ സഹായം നൽകുന്നുണ്ട്. പ്രതിദിനം അന്പതുലക്ഷം വീപ്പ ക്രൂഡ് ഓയിൽ കൊണ്ടുപോകാൻ ശേഷിയുള്ള എണ്ണക്കുഴലുകൾക്കാണ് കേടു പറ്റിയത്. ഇതെത്തുടർന്നു താത്കാലികമായി എണ്ണ പന്പിംഗ് നിർത്തിവച്ചു.
ഹാദി സർക്കാരിനെ തുരത്തി 2014ൽ
യെമൻ തലസ്ഥാനമായ സനാ ഹൗതികൾ പിടിച്ചെടുത്തതാണ്. ഹാദി സർക്കാരിനു വേണ്ടി സൗദി സഖ്യം ഹൗതി വിമതർക്ക് എതിരേ വ്യോമാക്രമണങ്ങൾ ആരംഭിച്ചിട്ട് നാളുകളായെങ്കിലും ഇതുവരെ ഹൗതികളെ അമർച്ച ചെയ്യാനായില്ല. സൗദി സഖ്യത്തിന്റെ വ്യോമാക്രമണത്തിൽ നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടു.