ലണ്ടൻ: ബ്രിട്ടനിലെ ഹാരി രാജകുമാരന്റെ ഭവനത്തിന്റെ ചിത്രം പകർത്തിയ സ്പ്ലാഷ് ന്യൂസ് ആൻഡ് പിക്ചർ ഏജൻസി മാപ്പു ചോദിച്ചു. മാപ്പ് സ്വീകരിക്കുന്നതായി ബക്കിങാം കൊട്ടാരം അറിയിച്ചു.
സെൻട്രൽ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷയറിലുള്ള വസതിയുടെ ചിത്രം ജനുവരിയിൽ ഹെലികോപ്റ്ററിൽ പറന്നാണു പകർത്തിയത്.
ചിത്രം പ്രസിദ്ധീകരിച്ചതോടെ ഹാരിയുടെ സുരക്ഷ അവതാളത്തിലായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഹാരിക്കും കുടുംബത്തിനും പിന്നെയിവിടെ താമസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.
സെൻട്രൽ ഇംഗ്ലണ്ടിലെ ഓക്സ്ഫഡ്ഷയറിലുള്ള വസതിയുടെ ചിത്രം ജനുവരിയിൽ ഹെലികോപ്റ്ററിൽ പറന്നാണു പകർത്തിയത്.
ചിത്രം പ്രസിദ്ധീകരിച്ചതോടെ ഹാരിയുടെ സുരക്ഷ അവതാളത്തിലായെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഹാരിക്കും കുടുംബത്തിനും പിന്നെയിവിടെ താമസിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അഭിഭാഷകൻ പറഞ്ഞു.