ബംഗളൂരു: രാജ്യത്തിന്റെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-2 ൽ 13 പേ ലോഡുകളും അമേരിക്കൻ സ്പേസ് ഏജൻസി നാസയുടെ പരീക്ഷണ ഉപകരണങ്ങളുമുണ്ടായിരിക്കുമെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) അറിയിച്ചു.
13 പേ ലോഡുകളിൽ എട്ട് എണ്ണം ഭ്രമണം ചെയ്യുന്നതും മൂന്ന് എണ്ണം ലാൻഡറും (ചന്ദ്രനിൽ ഇറങ്ങുന്നത്) രണ്ട് എണ്ണം റോവറും(ചന്ദ്രനിൽ ഇറങ്ങി സഞ്ചരി ക്കുന്നത്) ആണെന്ന് ഇസ്രോ അറിയിച്ചു. എന്നാൽ, പേ ലോഡുകളുടെ വിശദവിവരം പുറത്തുവിട്ടിട്ടില്ല. 3.8 ടൺ ഭാരമുള്ള ബഹിരാകാശയാനത്തിനു മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം, ചന്ദ്രനിൽ ഇറക്കുന്നത് (വിക്രം), ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കു ന്നത് (പ്രയാൺ) എന്നിവയാണ് മൂന്നു ഭാഗങ്ങൾ
ഇതുവരെ ആരും പരീക്ഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണാർധ ഗോളത്തിൽ ഉപഗ്രഹം ഇറക്കാനാണ് ഇസ്രോ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ കെ. ശിവൻ അറിയിച്ചു. പത്തുവർഷം മുന്പ് നടത്തിയ ചന്ദ്രയാൻ- ഒന്നിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാൻ- ഒന്ന് ആണ്.
13 പേ ലോഡുകളിൽ എട്ട് എണ്ണം ഭ്രമണം ചെയ്യുന്നതും മൂന്ന് എണ്ണം ലാൻഡറും (ചന്ദ്രനിൽ ഇറങ്ങുന്നത്) രണ്ട് എണ്ണം റോവറും(ചന്ദ്രനിൽ ഇറങ്ങി സഞ്ചരി ക്കുന്നത്) ആണെന്ന് ഇസ്രോ അറിയിച്ചു. എന്നാൽ, പേ ലോഡുകളുടെ വിശദവിവരം പുറത്തുവിട്ടിട്ടില്ല. 3.8 ടൺ ഭാരമുള്ള ബഹിരാകാശയാനത്തിനു മൂന്നു ഭാഗങ്ങളാണ് ഉള്ളത്. ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം, ചന്ദ്രനിൽ ഇറക്കുന്നത് (വിക്രം), ചന്ദ്രോപരിതലത്തിൽ സഞ്ചരിക്കു ന്നത് (പ്രയാൺ) എന്നിവയാണ് മൂന്നു ഭാഗങ്ങൾ
ഇതുവരെ ആരും പരീക്ഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണാർധ ഗോളത്തിൽ ഉപഗ്രഹം ഇറക്കാനാണ് ഇസ്രോ ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ കെ. ശിവൻ അറിയിച്ചു. പത്തുവർഷം മുന്പ് നടത്തിയ ചന്ദ്രയാൻ- ഒന്നിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ചന്ദ്രയാൻ- ഒന്ന് ആണ്.