ന്യൂഡൽഹി: ബിജെപി അധ്യക്ഷൻ അമിത് ഷാ കോൽക്കത്തയിൽ നടത്തിയ റാലിക്കിടെ തൃണമൂൽ കോണ്‍ഗ്രസ്- ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണം നടത്തിയ സംഭവത്തിൽ പഴിചാരി ഇരുപാർട്ടികളും രംഗത്ത്. ആക്രമണം നടത്തിയത് തൃണമൂൽ കോണ്‍ഗ്രസാണെന്ന് അമിത് ഷാ ആരോപിച്ചപ്പോൾ, ബിജെപിക്കാരാണ് ആക്രമണത്തിനു പിന്നിലെന്നു ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തൃണമൂൽ നേതാവ് ഡെറിക് ഒബ്രിയനും തിരിച്ചും ആരോപണമുയർത്തി. ആരോപണം തെളിയിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇരു പാർട്ടി നേതാക്കളും പുറത്തുവിടുകയും ചെയ്തു.
ബംഗാൾ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി നേതാക്കൾ, ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധ ധർണയും നടത്തി. ബിജെപിക്കെതിരേ നടപടി ആവശ്യപ്പെട്ട് തൃണമൂൽ നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു. അമിത് ഷായുടെ റാലിക്കിടെ ആക്രമണം നടത്തിയതു ബംഗാളിനു പുറത്തുനിന്നുള്ളവരാണെന്നാണ് ഡെറിക് ഒബ്രിയൻ ആരോപിക്കുന്നത്. ഇത് സംഭവസമയത്തെ വീഡിയോ തെളിയിക്കുന്നുണ്ട്. ബംഗാളിൽ ആർക്കും റാലി നടത്താമെന്നിരിക്കേ, എന്തിനാണ് പുറത്തു നിന്നുള്ളവരെ റാലിക്കു കൊണ്ടുവന്നതെന്നും ഡെറിക് ചോദിച്ചു.
എന്നാൽ, ബിജെപി നടത്തിയ റാലിക്കു ജനങ്ങൾ നൽകിയ പിന്തുണ കണ്ട് അസ്വസ്ഥരായ തൃണമൂൽ കോണ്‍ഗ്രസാണ് ആക്രമണം നടത്തിയതെന്നു ബിജെ പി ആരോപിച്ചു. റാലിക്കിടെ ആക്രമണം നടക്കുന്പോൾ പോലീസ് നിഷ്ക്രിയമായി നോക്കിനിൽക്കുകയായിരുന്നു. റോഡ് ഷോയ്ക്ക് മുന്‍പ് ബിജെപിയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യപ്പെട്ടു. ബിജെപി പ്രവർത്തകരെ പ്രകോപിപ്പിക്കാൻ വലിയ ശ്രമങ്ങളുണ്ടായെന്നും അവർ അതിൽ വിജയിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.
കോൽക്കത്ത നഗരത്തിൽ നിന്ന് നോർത്ത് കോൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെ റാലി നടത്താനാണു തീരുമാനിച്ചിരുന്നത്. എന്നാൽ, റാലി കോൽക്കത്ത സർവകലാശാലയുടെ വിദ്യാസാഗർ കോളജിന്റെ പരിസരത്തെത്തിയതോടെ ചില വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
കോളജിൽനിന്നാണ് ആക്രമണമുണ്ടായതെന്നും തങ്ങളുടെ പ്രവർത്തകർ കോളജിനു പുറത്തായിരുന്നെന്നുമാണ് അമിത് ഷാ വിശദീകരിച്ചത്. ആക്രമണത്തിനിടെ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പ്രവർത്തകർ പ്രതിമ തകർക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടാണ് ഈ ആരോപണത്തിനു തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഒബ്രിയൻ മറുപടി നൽകിയത്.
ബംഗാൾ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി നേതാക്കൾ, ഡൽഹിയിലെ ജന്തർമന്തറിൽ പ്രതിഷേധ ധർണയും നടത്തി. ബിജെപിക്കെതിരേ നടപടി ആവശ്യപ്പെട്ട് തൃണമൂൽ നേതാക്കളും തെരഞ്ഞെടുപ്പ് കമ്മീഷനെ സന്ദർശിച്ചു. അമിത് ഷായുടെ റാലിക്കിടെ ആക്രമണം നടത്തിയതു ബംഗാളിനു പുറത്തുനിന്നുള്ളവരാണെന്നാണ് ഡെറിക് ഒബ്രിയൻ ആരോപിക്കുന്നത്. ഇത് സംഭവസമയത്തെ വീഡിയോ തെളിയിക്കുന്നുണ്ട്. ബംഗാളിൽ ആർക്കും റാലി നടത്താമെന്നിരിക്കേ, എന്തിനാണ് പുറത്തു നിന്നുള്ളവരെ റാലിക്കു കൊണ്ടുവന്നതെന്നും ഡെറിക് ചോദിച്ചു.
എന്നാൽ, ബിജെപി നടത്തിയ റാലിക്കു ജനങ്ങൾ നൽകിയ പിന്തുണ കണ്ട് അസ്വസ്ഥരായ തൃണമൂൽ കോണ്‍ഗ്രസാണ് ആക്രമണം നടത്തിയതെന്നു ബിജെ പി ആരോപിച്ചു. റാലിക്കിടെ ആക്രമണം നടക്കുന്പോൾ പോലീസ് നിഷ്ക്രിയമായി നോക്കിനിൽക്കുകയായിരുന്നു. റോഡ് ഷോയ്ക്ക് മുന്‍പ് ബിജെപിയുടെ ബാനറുകളും പോസ്റ്ററുകളും നീക്കം ചെയ്യപ്പെട്ടു. ബിജെപി പ്രവർത്തകരെ പ്രകോപിപ്പിക്കാൻ വലിയ ശ്രമങ്ങളുണ്ടായെന്നും അവർ അതിൽ വിജയിച്ചില്ലെന്നും അമിത് ഷാ പറഞ്ഞു.
കോൽക്കത്ത നഗരത്തിൽ നിന്ന് നോർത്ത് കോൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെ റാലി നടത്താനാണു തീരുമാനിച്ചിരുന്നത്. എന്നാൽ, റാലി കോൽക്കത്ത സർവകലാശാലയുടെ വിദ്യാസാഗർ കോളജിന്റെ പരിസരത്തെത്തിയതോടെ ചില വിദ്യാർഥികളുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
കോളജിൽനിന്നാണ് ആക്രമണമുണ്ടായതെന്നും തങ്ങളുടെ പ്രവർത്തകർ കോളജിനു പുറത്തായിരുന്നെന്നുമാണ് അമിത് ഷാ വിശദീകരിച്ചത്. ആക്രമണത്തിനിടെ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തത് തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർ തന്നെയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പ്രവർത്തകർ പ്രതിമ തകർക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടാണ് ഈ ആരോപണത്തിനു തൃണമൂൽ കോണ്‍ഗ്രസ് നേതാവ് ഒബ്രിയൻ മറുപടി നൽകിയത്.