കേപ്ടൗണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യമത്സരം മുതല്‍ പേസര്‍മാരായ ഡെയല് സ്റ്റെയിനും കാഗിസോ റബാദയും ഉണ്ടാകുമെന്ന് പരിശീലകന് ഓട്ടിസ് ഗിബ്സണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ പരിക്കേറ്റ ഇരുവരും ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാതെ നാട്ടിലേക്കു മടങ്ങിയിരുന്നു.
ഈ മാസം 30 ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തോടെയാണ് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. 19ന് ഇംഗ്ലണ്ടിലേക്കു തിരിക്കുംമുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീം ഒരാഴ്ച നീളുന്ന ലോകകപ്പ് ക്യാമ്പില്‍ പങ്കെടുക്കുകയാണ്.
കാഗിസോ റബാദയ്ക്കും ഡെയ്ൽ സ്റ്റെയിനും പരിക്കുണ്ടെന്നും ഇരുവരും അത് മറികടക്കാനുള്ള ശ്രമത്തിലാണെന്നും ഗിബ്സണ് പറഞ്ഞു. ഇരുവരും പൂര്‍ണ ആരോഗ്യവാന്മാരായി ലോകകപ്പില്‍ അവരുടെ സ്ഥാനങ്ങളില്‍ ഉണ്ടാകുമെന്നും ടീം പരിശീലകന് പറഞ്ഞു.
ലോകകപ്പ് ടീമിലുണ്ടായിരുന്നവര്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ടിലും ഇന്ത്യയിലുമായിരുന്നു. ഇവരെല്ലാം ചൊവ്വാഴ്ചയാണ് ഒരുമിച്ചത്. ടേബിള്‍ മൗണ്ടനിലാണ് ഇവരുടെ ക്യാമ്പ്.
സ്റ്റെയിനും റബാദയും ലോകകപ്പില്‍ ആദ്യം മുതല്‍ കളിക്കുമെന്ന് കോച്ച്
11:44 PM May 15, 2019 | Deepika.com