ദേവ്ഗഡ് (ജാർഖണ്ഡ്): ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടാൽ രണ്ടു ബാറ്റ്സമാൻമാരുടെ മേൽ ഉത്തരവാദിത്വം കെട്ടിവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോൺഗ്രസ് മോശം പരാമർശം കാഴ്ചവച്ചാൽ ഉത്തരവാദിത്വം മണിശങ്കർ അയ്യർക്കും സാം പിത്രോദയ്ക്കുമായിരിക്കും. ഒരാൾ 1984 ലെ സിക്ക് വിരുദ്ധ കലാപത്തെക്കുറിച്ച് സംഭവിച്ചത് സംഭവിച്ചു എന്നു പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചതിനെ ശേഷം തിരശീലയ്ക്കു പിന്നിലായിരുന്ന ആൾ വീണ്ടും എന്നെ അപമാനിച്ചു- പ്രധാനമന്ത്രി മോദി പറഞ്ഞു.
സാംപിത്രോദയുടെ പരാമർശത്തിനെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. മണിശങ്കർ അയ്യർ ഒരു ലേഖനത്തിൽ മോദിയെ നീചൻ എന്നു വിശേഷിപ്പിച്ചിരുന്നു.
മേയ് 23 ന് എന്തു സംഭവിക്കും എന്നതിനുള്ള ഉദാഹരണമാണിത്. കോൺഗ്രസിന് എല്ലാം മനസിലായിട്ടുണ്ട്. ഫലത്തിനായി അവർ തയാറെടുക്കുകയാണ്. ബിജെപി സഖ്യം വിജയിച്ചാൽ, അവർ എന്താണ് ചെയ്യുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. പരാജയം ഏതെങ്കിലും നേതാവിന്റെ തലയിൽ കെട്ടിവയ്ക്കും -മോദി പറഞ്ഞു.
കോൺഗ്രസ് മോശം പരാമർശം കാഴ്ചവച്ചാൽ ഉത്തരവാദിത്വം മണിശങ്കർ അയ്യർക്കും സാം പിത്രോദയ്ക്കുമായിരിക്കും. ഒരാൾ 1984 ലെ സിക്ക് വിരുദ്ധ കലാപത്തെക്കുറിച്ച് സംഭവിച്ചത് സംഭവിച്ചു എന്നു പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപമാനിച്ചതിനെ ശേഷം തിരശീലയ്ക്കു പിന്നിലായിരുന്ന ആൾ വീണ്ടും എന്നെ അപമാനിച്ചു- പ്രധാനമന്ത്രി മോദി പറഞ്ഞു.
സാംപിത്രോദയുടെ പരാമർശത്തിനെതിരേ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയിരുന്നു. മണിശങ്കർ അയ്യർ ഒരു ലേഖനത്തിൽ മോദിയെ നീചൻ എന്നു വിശേഷിപ്പിച്ചിരുന്നു.
മേയ് 23 ന് എന്തു സംഭവിക്കും എന്നതിനുള്ള ഉദാഹരണമാണിത്. കോൺഗ്രസിന് എല്ലാം മനസിലായിട്ടുണ്ട്. ഫലത്തിനായി അവർ തയാറെടുക്കുകയാണ്. ബിജെപി സഖ്യം വിജയിച്ചാൽ, അവർ എന്താണ് ചെയ്യുക എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ. പരാജയം ഏതെങ്കിലും നേതാവിന്റെ തലയിൽ കെട്ടിവയ്ക്കും -മോദി പറഞ്ഞു.