ന്യൂഡൽഹി: മേഘങ്ങൾ റഡാർ തരംഗങ്ങളെ മറയ്ക്കുമെന്നും 1987-88 കാലഘട്ടത്തിൽ താൻ ഡിജിറ്റൽ കാമറ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തി ഇ-മെയിലിലൂടെ അയച്ചെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവ നകളെ പരിഹസിച്ച് കോണ്‍ഗ്രസ്. ഇത്തരം സിദ്ധാന്തങ്ങൾ നാഗ്പൂരിലെ വാട്സ് ആപ് സർവകലാശാലയിൽനിന്നാണോ പഠിച്ചതെന്നു ചോദിച്ച കോണ്‍ഗ്രസ്, മോദി രാജ്യത്തെ ലോകത്തിനു മുന്പിൽ നാണംകെടുത്തിയെന്നും കുറ്റപ്പെടുത്തി.
മോദി പത്രസമ്മേളനം വിളിക്കാത്തതു നന്നായെന്നും ഇല്ലെങ്കിൽ അബദ്ധങ്ങളുടെ ഘോഷയാത്ര ആയിരിക്കുമെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ കോണ്‍ഗ്രസ് പരിഹസിച്ചു. 1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ കാമറയും ഇ-മെയിലും ഇല്ലാതിരുന്നതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാജീവ് സത്തവ് രംഗത്തെത്തിയപ്പോൾ, കോണ്‍ഗ്രസിന്റെ സമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുള്ള ദിവ്യ സ്പന്ദന അന്നത്തെ മോദിയുടെ ഇ-മെയിൽ വിലാസം എങ്ങനെയായിരിക്കുമെന്ന പരിഹാസമാണ് ട്വിറ്ററിൽ ഇട്ടത്.
ബാലാക്കോട്ട് ആക്രമണം നടത്തിയ ഫെബ്രുവരി 26നു മഴയും മേഘങ്ങളും നിറഞ്ഞിരുന്നതിനാൽ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്താൻ താനാണ് നിർദേശിച്ചതെന്നും മേഘങ്ങൾ നിറഞ്ഞതിനാൽ നമ്മുടെ വിമാനങ്ങളെ പാക്കിസ്ഥാൻ റഡാറുകൾക്കു കണ്ടെത്താൻ കഴിയില്ലെന്നു താൻ ഉപദേശിച്ചതായും ഈ അഭിമുഖത്തിൽ പറഞ്ഞതു കഴിഞ്ഞ ദിവസം വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.
മോദി പത്രസമ്മേളനം വിളിക്കാത്തതു നന്നായെന്നും ഇല്ലെങ്കിൽ അബദ്ധങ്ങളുടെ ഘോഷയാത്ര ആയിരിക്കുമെന്നും ട്വിറ്ററിലിട്ട കുറിപ്പിൽ കോണ്‍ഗ്രസ് പരിഹസിച്ചു. 1987-88 കാലഘട്ടത്തിൽ ഡിജിറ്റൽ കാമറയും ഇ-മെയിലും ഇല്ലാതിരുന്നതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രാജീവ് സത്തവ് രംഗത്തെത്തിയപ്പോൾ, കോണ്‍ഗ്രസിന്റെ സമൂഹ്യ മാധ്യമങ്ങളുടെ ചുമതലയുള്ള ദിവ്യ സ്പന്ദന അന്നത്തെ മോദിയുടെ ഇ-മെയിൽ വിലാസം എങ്ങനെയായിരിക്കുമെന്ന പരിഹാസമാണ് ട്വിറ്ററിൽ ഇട്ടത്.
ബാലാക്കോട്ട് ആക്രമണം നടത്തിയ ഫെബ്രുവരി 26നു മഴയും മേഘങ്ങളും നിറഞ്ഞിരുന്നതിനാൽ ബാലാക്കോട്ടിൽ വ്യോമാക്രമണം നടത്താൻ താനാണ് നിർദേശിച്ചതെന്നും മേഘങ്ങൾ നിറഞ്ഞതിനാൽ നമ്മുടെ വിമാനങ്ങളെ പാക്കിസ്ഥാൻ റഡാറുകൾക്കു കണ്ടെത്താൻ കഴിയില്ലെന്നു താൻ ഉപദേശിച്ചതായും ഈ അഭിമുഖത്തിൽ പറഞ്ഞതു കഴിഞ്ഞ ദിവസം വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.