രത്ലാം(മധ്യപ്രദേശ്): രാജ്യത്ത് എല്ലാ വീടുകളിൽനിന്നും മോദി തരംഗം ഉണ്ടെന്നും ഇല്ലെന്ന പണ്ഡിറ്റുകളുടെ അവകാശവാദം പൊള്ളയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽനിന്ന് ഉത്ഭവിക്കുന്ന കഥകൾ വിശ്വസിക്കരുത്.
രാജ്യത്ത് മോദി തരംഗം ഇല്ലെന്ന് അവർ ആദ്യം പറഞ്ഞു. വോട്ടിംഗ് ശതമാനം കൂടിയതോടെ ഡൽഹി ക്യാന്പ് വിറളിപൂണ്ടിരിക്കുകയാണ്. ഭോപ്പാൽ വാതക ദുരന്തം, കോമൺവെൽത്ത് ഗെയിംസ് അഴിമതി, 2ജി സ്പെക്ട്രം അഴിമതി എന്നിവയൊക്കെ കോൺഗ്രസിന്റെ ഭരണകാലത്താണ് നടന്നത്.
നടന്നതു നടന്നു, അതിനെന്താ എന്നു സിക്ക് കൂട്ടക്കൊലയെക്കുറിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോഡ പറഞ്ഞതുപോലെ ഇതും പറയുമോ എന്നും മോദി ചോദിച്ചു. ഐഎൻഎസ് വിരാട് യുദ്ധക്കപ്പൽ രാജീവ്ഗാന്ധി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചുവെന്നു മോദി ആവർത്തിച്ചു.
രാജ്യത്ത് മോദി തരംഗം ഇല്ലെന്ന് അവർ ആദ്യം പറഞ്ഞു. വോട്ടിംഗ് ശതമാനം കൂടിയതോടെ ഡൽഹി ക്യാന്പ് വിറളിപൂണ്ടിരിക്കുകയാണ്. ഭോപ്പാൽ വാതക ദുരന്തം, കോമൺവെൽത്ത് ഗെയിംസ് അഴിമതി, 2ജി സ്പെക്ട്രം അഴിമതി എന്നിവയൊക്കെ കോൺഗ്രസിന്റെ ഭരണകാലത്താണ് നടന്നത്.
നടന്നതു നടന്നു, അതിനെന്താ എന്നു സിക്ക് കൂട്ടക്കൊലയെക്കുറിച്ച് കോൺഗ്രസ് നേതാവ് സാം പിത്രോഡ പറഞ്ഞതുപോലെ ഇതും പറയുമോ എന്നും മോദി ചോദിച്ചു. ഐഎൻഎസ് വിരാട് യുദ്ധക്കപ്പൽ രാജീവ്ഗാന്ധി സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ചുവെന്നു മോദി ആവർത്തിച്ചു.