ഫുജൈറ(യുഎഇ): യുഎഇ തീരക്കടലിൽ ഫുജൈറ പോർട്ടിനു സമീപം സൗദിയുടെ രണ്ട് എണ്ണടാങ്കറുകൾ ഉൾപ്പെടെ നാലു കപ്പലുകൾക്കു നേരേ ഞായറാഴ്ച നടന്ന ആക്രമണം ഗൾഫിൽ സംഘർഷം വർധിപ്പിച്ചു.
എണ്ണക്കപ്പലുകളുടെ നേർക്ക് ആക്രമണത്തിന് ഇറാൻ മുതിർന്നേക്കുമെന്നും ജാഗ്രത പുലർത്തണമെന്നും യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പു നൽകി മൂന്നു ദിവസത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. സൗദിയുടെ രണ്ട് എണ്ണടാങ്കറുകളും നോർവേയുടെയും യുഎഇയുടെയും ഓരോ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്.
തങ്ങളുടെ രണ്ടു കപ്പലുകൾക്കും കനത്ത നാശമുണ്ടായെന്ന് സൗദി പ്രസ് ഏജൻസി പറഞ്ഞു. ആളപായമില്ല. സൗദി ടെർമിനലിൽനിന്ന് എണ്ണ കയറ്റി യുഎസിലേക്കു കൊണ്ടുപോകുന്നതിനുള്ള കപ്പലാണ് ആക്രമണത്തിൽ കേടുപറ്റിയതിൽ ഒരെണ്ണം.
ആക്രമണവാർത്തയെത്തുടർന്ന് ക്രൂഡ് ഓയിൽ വില 1.8ശതമാനം ഉയർന്നു.ലണ്ടനിൽ ബ്രെന്റ് ക്രൂഡിന് വീപ്പയ്ക്ക് വില 71.90 ഡോളറായി. ഗൾഫ് ഓഹരിവിപണിയിൽ ഇടിവുണ്ടായി.
ഇതിനിടെ കുഴപ്പം കുത്തിപ്പൊക്കാനായി മൂന്നാം രാജ്യങ്ങളാരെങ്കിലുമായിരിക്കും ആക്രമണം നടത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു പിന്മാറിയ അമേരിക്ക ഈയിടെ ഗൾഫ് മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും പേട്രിയട്ട് മിസൈലുകളും അയച്ചിരുന്നു.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വൻ യുദ്ധത്തിലേക്കു നയിക്കാമെന്ന് ബ്രസൽസിൽ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജറമി ഹണ്ട് റിപ്പോർട്ടർമാരോടു പറഞ്ഞു. യൂറോപ്യൻ നേതാക്കളുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും ആശയവിനിമയം നടത്തുമെന്ന് ഹണ്ട് പറഞ്ഞു. മോസ്കോ സന്ദർശനം ഒഴിവാക്കി പോംപിയോ ഇന്നലെ ബ്രസൽസിൽ എത്തി.
എണ്ണക്കപ്പലുകളുടെ നേർക്ക് ആക്രമണത്തിന് ഇറാൻ മുതിർന്നേക്കുമെന്നും ജാഗ്രത പുലർത്തണമെന്നും യുഎസ് മാരിടൈം അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പു നൽകി മൂന്നു ദിവസത്തിനുള്ളിലാണ് ആക്രമണം ഉണ്ടായത്. സൗദിയുടെ രണ്ട് എണ്ണടാങ്കറുകളും നോർവേയുടെയും യുഎഇയുടെയും ഓരോ കപ്പലുമാണ് ആക്രമിക്കപ്പെട്ടത്.
തങ്ങളുടെ രണ്ടു കപ്പലുകൾക്കും കനത്ത നാശമുണ്ടായെന്ന് സൗദി പ്രസ് ഏജൻസി പറഞ്ഞു. ആളപായമില്ല. സൗദി ടെർമിനലിൽനിന്ന് എണ്ണ കയറ്റി യുഎസിലേക്കു കൊണ്ടുപോകുന്നതിനുള്ള കപ്പലാണ് ആക്രമണത്തിൽ കേടുപറ്റിയതിൽ ഒരെണ്ണം.
ആക്രമണവാർത്തയെത്തുടർന്ന് ക്രൂഡ് ഓയിൽ വില 1.8ശതമാനം ഉയർന്നു.ലണ്ടനിൽ ബ്രെന്റ് ക്രൂഡിന് വീപ്പയ്ക്ക് വില 71.90 ഡോളറായി. ഗൾഫ് ഓഹരിവിപണിയിൽ ഇടിവുണ്ടായി.
ഇതിനിടെ കുഴപ്പം കുത്തിപ്പൊക്കാനായി മൂന്നാം രാജ്യങ്ങളാരെങ്കിലുമായിരിക്കും ആക്രമണം നടത്തിയതെന്നും വിശദമായ അന്വേഷണം വേണമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇറാനുമായുള്ള ആണവക്കരാറിൽ നിന്നു പിന്മാറിയ അമേരിക്ക ഈയിടെ ഗൾഫ് മേഖലയിലേക്ക് വിമാനവാഹിനിക്കപ്പലുകളും യുദ്ധക്കപ്പലുകളും പേട്രിയട്ട് മിസൈലുകളും അയച്ചിരുന്നു.
ഇറാനും യുഎസും തമ്മിലുള്ള സംഘർഷം വൻ യുദ്ധത്തിലേക്കു നയിക്കാമെന്ന് ബ്രസൽസിൽ ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജറമി ഹണ്ട് റിപ്പോർട്ടർമാരോടു പറഞ്ഞു. യൂറോപ്യൻ നേതാക്കളുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായും ആശയവിനിമയം നടത്തുമെന്ന് ഹണ്ട് പറഞ്ഞു. മോസ്കോ സന്ദർശനം ഒഴിവാക്കി പോംപിയോ ഇന്നലെ ബ്രസൽസിൽ എത്തി.