കൊളംബോ: ന്യൂനപക്ഷ മുസ്ലിംകളും ഭൂരിപക്ഷ സിംഹളരും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് വടക്കുപടിഞ്ഞാറൻ ലങ്കയിലെ കരുനെഗലാ മേഖലയിലെ നിരവധി പട്ടണങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഇന്നു രാവിലെ വരെ കർഫ്യൂ പ്രാബല്യത്തിലുണ്ടാവുമെന്ന് പോലീസ് വക്താവ് എസ്പി റുവാൻ ഗുണശേഖര അറിയിച്ചു.
വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതു തടയാനായി ഫേസ്ബുക്ക്, വാട്സ് ആപ് എന്നിവ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കു താത്കാലിക നിരോധനം ഏർപ്പെടുത്തി.
നിരവധി മോസ്കുകൾക്കും വസ്തുവകകൾക്കും ജനക്കൂട്ടം നാശം വരുത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മേഖലയിൽ സുരക്ഷ ശക്തമാക്കി.
അഭ്യൂഹങ്ങൾ അവഗണിക്കണമെന്നും ശാന്തരായി വർത്തിക്കണമെന്നും ജനങ്ങളോട് പ്രധാനമന്ത്രി വിക്രമസിംഗെ ആഹ്വാനം ചെയ്തു.
മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും സ്ഫോടനങ്ങൾ നടത്തി ഭീകരർ 250ൽ അധികം പേരെ വകവരുത്തിയ സംഭവത്തെത്തുടർന്ന് ശ്രീലങ്ക അതീവ ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും സംഘട്ടനങ്ങൾ ഉണ്ടാവുന്നത്. ഈസ്റ്റർ ദിന സ്ഫോടനങ്ങൾക്ക് ഉത്തരവാദി ഐഎസ് ബന്ധമുള്ള നാഷണൽ തൗഹീത് ജമാഅത്ത് എന്ന ഭീകരസംഘടനയാണെന്നു ശ്രീലങ്കൻ ഭരണകൂടം ആരോപിച്ചു.
വ്യാജവാർത്തകളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നതു തടയാനായി ഫേസ്ബുക്ക്, വാട്സ് ആപ് എന്നിവ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കു താത്കാലിക നിരോധനം ഏർപ്പെടുത്തി.
നിരവധി മോസ്കുകൾക്കും വസ്തുവകകൾക്കും ജനക്കൂട്ടം നാശം വരുത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മേഖലയിൽ സുരക്ഷ ശക്തമാക്കി.
അഭ്യൂഹങ്ങൾ അവഗണിക്കണമെന്നും ശാന്തരായി വർത്തിക്കണമെന്നും ജനങ്ങളോട് പ്രധാനമന്ത്രി വിക്രമസിംഗെ ആഹ്വാനം ചെയ്തു.
മൂന്നു ക്രൈസ്തവ ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും സ്ഫോടനങ്ങൾ നടത്തി ഭീകരർ 250ൽ അധികം പേരെ വകവരുത്തിയ സംഭവത്തെത്തുടർന്ന് ശ്രീലങ്ക അതീവ ജാഗ്രതയിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും സംഘട്ടനങ്ങൾ ഉണ്ടാവുന്നത്. ഈസ്റ്റർ ദിന സ്ഫോടനങ്ങൾക്ക് ഉത്തരവാദി ഐഎസ് ബന്ധമുള്ള നാഷണൽ തൗഹീത് ജമാഅത്ത് എന്ന ഭീകരസംഘടനയാണെന്നു ശ്രീലങ്കൻ ഭരണകൂടം ആരോപിച്ചു.