ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രചാരണത്തെയും വെറുപ്പിന്റെ രാഷ്ട്രീയത്തെയും ജനങ്ങൾ തള്ളിക്കളയുമെന്ന് കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. താൻ കരുതുന്നു സ്നേഹം വിജയിക്കുമെന്ന്. ജനങ്ങളാണ് ഞങ്ങളുടെ ബോസ്. ജനങ്ങൾ എന്തു വിധിച്ചാലും അതംഗീകരിക്കുമെന്നും രാഹുൽ പറഞ്ഞു. ന്യൂഡൽഹി മണ്ഡലത്തിൽ വോട്ട് ചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിലെ ഒൗറംഗസേബ് ലെയ്നിലെ ബൂത്തിലാണു രാഹുൽ വോട്ട് ചെയ്തത്. സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ള വാഹനങ്ങൾ ഇല്ലാതെ കാൽനടയായി ആണ് രാഹുൽ പോളിംഗ് ബൂത്തിലെത്തിയതും തിരികെപ്പോയതും. ന്യൂഡൽഹി മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാർഥി അജയ് മാക്കനും രാഹുലിനൊപ്പം വോട്ട് ചെയ്തു. നാലു പ്രശ്നങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഉയർത്തിയതെന്നു രാഹുൽ പറഞ്ഞു.
ഇതെന്റെ പ്രശ്നങ്ങളല്ല, മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങളാണ്. അതിൽ പ്രധാനപ്പെട്ടതാണ് തൊഴിലില്ലായ്മ. മറ്റൊന്ന് കർഷകരുടെ പ്രശ്നങ്ങൾ. നോട്ട് നിരോധനവും ഗബ്ബർ സിംഗ് ടാക്സുമാണ് മറ്റുള്ളവ. അഴിമതിയും റഫാൽ വിഷയവും ഇതോടൊപ്പമുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇവയോടെല്ലാമാണ് ജനങ്ങൾ പൊരുതിയത്. നരേന്ദ്ര മോദി ഉപയോഗിച്ചത് വെറുപ്പാണ്. താൻ ഉപയോഗിച്ചത് സ്നേഹവും. അതുകൊണ്ടു സ്നേഹം വിജയം തരുമെന്നും രാഹുൽ പറഞ്ഞു. കേന്ദ്രമന്ത്രി സുഷമ സ്വരാജും ഇതേ ബൂത്തിലാണ് വോട്ട് ചെയ്തത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മുൻ മുഖ്യമന്ത്രിയും വടക്കു കിഴക്കൻ ഡൽഹിയിലെ കോണ്ഗ്രസ് സ്ഥാനാർഥിയുമായ ഷീലാ ദീക്ഷിതിനൊപ്പം നിർമാണ് ഭവനിൽ വോട്ട് ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും നിർമാണ് ഭവനിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.
ഡൽഹിയിലെ ഒൗറംഗസേബ് ലെയ്നിലെ ബൂത്തിലാണു രാഹുൽ വോട്ട് ചെയ്തത്. സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുള്ള വാഹനങ്ങൾ ഇല്ലാതെ കാൽനടയായി ആണ് രാഹുൽ പോളിംഗ് ബൂത്തിലെത്തിയതും തിരികെപ്പോയതും. ന്യൂഡൽഹി മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാർഥി അജയ് മാക്കനും രാഹുലിനൊപ്പം വോട്ട് ചെയ്തു. നാലു പ്രശ്നങ്ങളാണ് ഈ തെരഞ്ഞെടുപ്പിൽ ഉയർത്തിയതെന്നു രാഹുൽ പറഞ്ഞു.
ഇതെന്റെ പ്രശ്നങ്ങളല്ല, മറിച്ച് ജനങ്ങളുടെ പ്രശ്നങ്ങളാണ്. അതിൽ പ്രധാനപ്പെട്ടതാണ് തൊഴിലില്ലായ്മ. മറ്റൊന്ന് കർഷകരുടെ പ്രശ്നങ്ങൾ. നോട്ട് നിരോധനവും ഗബ്ബർ സിംഗ് ടാക്സുമാണ് മറ്റുള്ളവ. അഴിമതിയും റഫാൽ വിഷയവും ഇതോടൊപ്പമുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി. ഇവയോടെല്ലാമാണ് ജനങ്ങൾ പൊരുതിയത്. നരേന്ദ്ര മോദി ഉപയോഗിച്ചത് വെറുപ്പാണ്. താൻ ഉപയോഗിച്ചത് സ്നേഹവും. അതുകൊണ്ടു സ്നേഹം വിജയം തരുമെന്നും രാഹുൽ പറഞ്ഞു. കേന്ദ്രമന്ത്രി സുഷമ സ്വരാജും ഇതേ ബൂത്തിലാണ് വോട്ട് ചെയ്തത്. യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി മുൻ മുഖ്യമന്ത്രിയും വടക്കു കിഴക്കൻ ഡൽഹിയിലെ കോണ്ഗ്രസ് സ്ഥാനാർഥിയുമായ ഷീലാ ദീക്ഷിതിനൊപ്പം നിർമാണ് ഭവനിൽ വോട്ട് ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയും നിർമാണ് ഭവനിലെ ബൂത്തിലാണ് വോട്ട് ചെയ്തത്.