ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണപക്ഷം പരാജയപ്പെടുമെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇപ്പോൾ വളരെ വ്യക്തമാണ്, ബിജെപി സർക്കാർ പോകുമെന്ന്. ജനങ്ങളുടെ ഇടയിൽ സർക്കാരിനോടു വലിയ രോഷമുണ്ട്. അവർ വളരെ ക്ലേശത്തിലാണ്. ജനങ്ങളുടെ രോഷം വോട്ടെടുപ്പിലൂടെ പ്രതികരിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു. ഡൽഹിയിലെ ലോധി എസ്റ്റേറ്റിലുള്ള പോളിംഗ് ബൂത്തിൽ വോട്ട് ചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
ബിജെപി സർക്കാർ പോവുകയാണെന്നു വ്യക്തമാണ്. ജനങ്ങൾ രോഷാകുലരാണ്. അവർക്ക് കടുത്ത അമർഷമുണ്ട്. മോദി യഥാർഥ പ്രശ്നങ്ങൾ സംസാരിക്കുന്നതിനു പകരം അതും ഇതും പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ജനങ്ങൾ വോട്ട് ചെയ്ത് ഈ സർക്കാരിനോടുള്ള പ്രതിഷേധം അറിയിക്കും’.- പ്രിയങ്ക പറഞ്ഞു.
സാധാരണക്കാരെ ബാധിക്കുന്ന ശരിയായ വിഷയങ്ങളും അവയുടെ പരിഹാരവുമാണ് ഞങ്ങൾ എപ്പോഴും ഉയർത്തുന്നത്. എന്നാൽ നരേന്ദ്ര മോദി യാതൊരു പ്രാധാന്യവുമില്ലാത്ത വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ബിജെപി സർക്കാർ പോവുകയാണെന്നു വ്യക്തമാണ്. ജനങ്ങൾ രോഷാകുലരാണ്. അവർക്ക് കടുത്ത അമർഷമുണ്ട്. മോദി യഥാർഥ പ്രശ്നങ്ങൾ സംസാരിക്കുന്നതിനു പകരം അതും ഇതും പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു ജനങ്ങൾ വോട്ട് ചെയ്ത് ഈ സർക്കാരിനോടുള്ള പ്രതിഷേധം അറിയിക്കും’.- പ്രിയങ്ക പറഞ്ഞു.
സാധാരണക്കാരെ ബാധിക്കുന്ന ശരിയായ വിഷയങ്ങളും അവയുടെ പരിഹാരവുമാണ് ഞങ്ങൾ എപ്പോഴും ഉയർത്തുന്നത്. എന്നാൽ നരേന്ദ്ര മോദി യാതൊരു പ്രാധാന്യവുമില്ലാത്ത വിഷയങ്ങളെക്കുറിച്ചാണ് സംസാരിക്കാറുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.