+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫത്തേഗഡ് സാഹിബിൽ പോരാടുന്നത് സുഹൃത്തുക്കളായ മുൻ ഐഎഎസുകാർ

അടുത്ത സൃഹൃത്തുക്കളായ മുൻ ഐഎഎസ് ഓഫീസർമാർ കോൺഗ്രസിന്‍റെയും അകാലിദളിന്‍റെയും സ്ഥാനാർഥികളായി മത്സരി
ഫത്തേഗഡ് സാഹിബിൽ പോരാടുന്നത് സുഹൃത്തുക്കളായ മുൻ ഐഎഎസുകാർ
അടുത്ത സൃഹൃത്തുക്കളായ മുൻ ഐഎഎസ് ഓഫീസർമാർ കോൺഗ്രസിന്‍റെയും അകാലിദളിന്‍റെയും സ്ഥാനാർഥികളായി മത്സരിക്കുന്നതാണ് പഞ്ചാബിലെ ഫത്തേഗഡ് സാഹിബ് സംവരണ മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നത്. കോൺഗ്രസ് സ്ഥാനാർഥിയായി ഡോ. അമർ സിംഗും അകാലിദൾ നോമിനിയായി ദർബാറ സിംഗ് ഗുരുവും നേർക്കു നേർ പോരാട്ടത്തിലാണ്. മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു ദർബാറ സിംഗ് ഗുരു(66). മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്‌വിജയ് സിംഗിന്‍റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു അമർ സിംഗ്(65).

തെരഞ്ഞെടുപ്പു പ്രചാരണം മുറുകിയതോടെ പഴയ സൗഹൃദം മാറ്റിവച്ച് വാക്പോരിലാണ് ഇരു സ്ഥാനാർഥികളും. ഭോപ്പാലിൽ എന്തെങ്കിലും ഔദ്യോഗികകാര്യത്തിനായി ഗുരു എത്തിയാൽ ഭക്ഷണം കഴിക്കുക അമർ സിംഗിന്‍റെ വസതിയിലായിരുന്നു. സർവീസിലിരിക്കുന്പോൾ ഞങ്ങൾ ഇരുവരും പരസ്പരം മനസിലാക്കിയവരായിരുന്നു. ഇപ്പോൾ ഞങ്ങൾ വ്യത്യസ്ത പാർട്ടികളാണ്-അമർ സിംഗ് പറഞ്ഞു.

പഞ്ചാബിനുവേണ്ടി ചെയ്ത കാര്യങ്ങളാണ് ഗുരു ഊന്നിപ്പറയുന്നത്. പഞ്ചാബിലെ ജനങ്ങളെ സേവിക്കാനാണ് എന്‍റെ ജീവിതം ചെലവഴിച്ചത്. പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ച എനിക്ക് പഞ്ചാബിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയാം. അമർ സിംഗ് മധ്യപ്രദേശ് കേഡർ ഐഎഎസ് ഓഫീസറാണ്. സർവീസിലിരുന്ന മുഴുവൻ കാലവും അമർ സിംഗ് മധ്യപ്രദേശിലായിരുന്നു. വിരമിച്ചതിനുശേഷമാണ് അദ്ദേഹം പഞ്ചാബിലേക്കു വന്നത് -ദർബാറ സിംഗ് ഗുരു പറഞ്ഞു.

എന്നാൽ, താൻ പത്തു വർഷം കേന്ദ്ര സർവീസിലായിരുന്നുവെന്നും ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയുടെയും മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ രൂപവത്കരണത്തിൽ പങ്കു വഹിച്ചിട്ടുണ്ടെന്നും അമർ സിംഗ് തിരിച്ചടിക്കുന്നു. മുഴുവൻ കാലവും പഞ്ചാബിലായിരുന്ന ഗുരു സംസ്ഥാനത്തിനുവേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? 2013ൽ വിരമിച്ചശേഷം ഞാൻ പഞ്ചാബിലാണു താമസിക്കുന്നത്. ഗുരു അഞ്ചു വർഷം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നുവെങ്കിൽ ഞാൻ 10 വർഷം ആ പദവിയിലുണ്ടായിരുന്നു. - അമർ സിംഗ് പറഞ്ഞു. ലുധിയാനയിലെ ബോപറായി കലാൻ ഗ്രാമക്കാരനാണ് അമർ സിംഗ്.

രണ്ടു സ്ഥാനാർഥികളും മുന്പ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിക്കാനായില്ല. 2012ൽ ഭദൗർ മണ്ഡലത്തിലും 2017ൽ ബാസി പഠാന മണ്ഡലത്തിലുമാണ് ഗുരു മത്സരിച്ചത്. 2017ൽ റായ്കോട്ടിലാണ് അമർ സിംഗ് മത്സരിച്ചത്.

2014ൽ ആം ആദ്മി പാർട്ടിയിലെ ഹരീന്ദർ സിംഗ് ഖൽസയാണ് ഫത്തേഗഡ് സാഹിബ് മണ്ഡലത്തിൽ വിജയിച്ചത്. പിന്നീട് എഎപിയിൽനിന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞമാസം ഖൽസ ബിജെപിയിൽ ചേർന്നു. ഹർബൻസ് കർ ഡുല്ലോയാണ് ഇത്തവണ എഎപി സ്ഥാനാർഥി. ഫത്തേഗഡ് സാഹിബിനു കീഴിലുള്ള ഒന്പതു നിയമസഭാ മണ്ഡലങ്ങളിൽ ഏഴെണ്ണം കോൺഗ്രസ് ജയിച്ചവയാണ്.