കാനിംഗ്: നരേന്ദ്ര മോദിയെപ്പോലെ മനസിൽ ഇത്രയും പകകൊണ്ടുനടക്കുന്ന പ്രധാനമന്ത്രിയെ ആദ്യമായാണു കാണുന്നതെന്നു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രത്തിലെ സർക്കാർ മാറണം. ദുര്യോധനനെയും ദുശാസനനെയുംകാൾ നുണപറയുന്ന പ്രധാനമന്ത്രിയാണു കേന്ദ്രം ഭരിക്കുന്നതെന്നു മമത പരിഹസിച്ചു.
ജോയ്നഗർ ലോക്സഭാ മണ്ഡലം ഉൾക്കൊള്ളുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. നോട്ട് റദ്ദാക്കൽ, ജിഎസ്ടി തുടങ്ങിയ നടപടികളിലൂടെ സാധാരണക്കാരുടെ ജീവിതവും അവരുടെ സ്ഥാപനങ്ങളും മാത്രമല്ല അതുവഴി ഈ രാജ്യത്തെയും മോദി നശിപ്പിച്ചുവെന്നു മമത ആരോപിച്ചു. വാഗ്ദാനം ചെയ്തതുപോലെ ആരുടെയും അക്കൗണ്ടിൽ 15 ലക്ഷവും വന്നില്ല. 10 കോടി തൊഴിലസവരങ്ങൾ നിർമിച്ചതുമില്ല. പോക്കറ്റടിക്കാരെപ്പോലെ അക്കൗണ്ടിൽ കൈയിട്ടുവാരി ബിജെപി ഉള്ളതുകൊണ്ടുപോയി. ഇതാണു നരേന്ദ്ര മോദി. ദുർഗാപൂജയും സരസ്വതീപൂജയും ചെയ്യാൻ പശ്ചിമബംഗാളിൽ ആളുകളെ താൻ അനുവദിക്കുന്നില്ലെന്നു പ്രസംഗിച്ച മോദിയോട്, ഇവിടെ നേരിട്ടുവന്ന് ആരോപണം തെളിയിക്കണമെന്നു മമത വെല്ലുവിളിച്ചു.
ജോയ്നഗർ ലോക്സഭാ മണ്ഡലം ഉൾക്കൊള്ളുന്ന സൗത്ത് 24 പർഗാനാസ് ജില്ലയിൽ തെരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ. നോട്ട് റദ്ദാക്കൽ, ജിഎസ്ടി തുടങ്ങിയ നടപടികളിലൂടെ സാധാരണക്കാരുടെ ജീവിതവും അവരുടെ സ്ഥാപനങ്ങളും മാത്രമല്ല അതുവഴി ഈ രാജ്യത്തെയും മോദി നശിപ്പിച്ചുവെന്നു മമത ആരോപിച്ചു. വാഗ്ദാനം ചെയ്തതുപോലെ ആരുടെയും അക്കൗണ്ടിൽ 15 ലക്ഷവും വന്നില്ല. 10 കോടി തൊഴിലസവരങ്ങൾ നിർമിച്ചതുമില്ല. പോക്കറ്റടിക്കാരെപ്പോലെ അക്കൗണ്ടിൽ കൈയിട്ടുവാരി ബിജെപി ഉള്ളതുകൊണ്ടുപോയി. ഇതാണു നരേന്ദ്ര മോദി. ദുർഗാപൂജയും സരസ്വതീപൂജയും ചെയ്യാൻ പശ്ചിമബംഗാളിൽ ആളുകളെ താൻ അനുവദിക്കുന്നില്ലെന്നു പ്രസംഗിച്ച മോദിയോട്, ഇവിടെ നേരിട്ടുവന്ന് ആരോപണം തെളിയിക്കണമെന്നു മമത വെല്ലുവിളിച്ചു.