ഗാസിപുർ (യുപി): തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ രാജസ്ഥാൻ സർക്കാർ ദളിത് യുവതി കൂട്ടമാനഭംഗത്തിനിരയായ വാർത്ത മൂടിവച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏപ്രിൽ 26ന് യുവതി മാനഭംഗത്തിനിരയായതായി ഭർത്താവ് 30ന് പോലീസിനെ അറിയിച്ചെങ്കിലും മേയ് ഏഴിനാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വടക്കൻ യുപിയിലെ തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കു കയായിരുന്നു മോദി.