സിദ്ധാർഥനഗർ (യുപി): രാജ്യത്തെ കർഷകർ ദുരിതത്തിൽ തുടരുന്പോൾ വൻകിട വ്യവസായികളുടെ 5,50,000 കോടിരൂപയുടെ കടം കേന്ദ്രസർക്കാർ എഴുതിത്തള്ളിയെന്നു പ്രിയങ്കഗാന്ധി. കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ മോദിയുടെ, വ്യവസായിയായ സുഹൃത്ത് 10,000 കോടിയുടെ ലാഭമുണ്ടാക്കിയെന്നും ഉത്തർപ്രദേശിലെ സിദ്ധാർഥ്നഗറിൽ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ അവർ ആരോപിച്ചു. പാക്കിസ്ഥാനെക്കുറിച്ചും മറ്റ് അസംബന്ധകാര്യങ്ങളെക്കുറിച്ചും മാത്രം സംസാരിക്കുന്ന പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ചു മൗനംപാലിക്കുകയാണ്. വിദ്വേഷവും പകയും മാത്രമാണ് മോദി സർക്കാർ പ്രചരിപ്പിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
മധ്യപ്രദേശും ഹരിയാനയും പഞ്ചാബും മഹാരാഷ്ട്രയും ഉൾപ്പെടെ സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധവുമായി ഡൽഹിയിലെത്തിയപ്പോൾ അവരുടെ ആവലാതികൾ കേൾക്കാൻ അഞ്ചുമിനിറ്റുപോലും പ്രധാനമന്ത്രി ചെലവഴിച്ചില്ല. അദ്ദേഹം ഡൽഹിയിലെ ബംഗ്ലാവിൽ തുടരുകയായിരുന്നു. എന്നിട്ടിപ്പോൾ കിസാൻ സമ്മാൻ യോജനയെക്കുറിച്ചും കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം നൽകുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. കർഷകരുടെ കടം എഴുതിത്തള്ളണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ ഖജനാവിൽ പണമില്ലെന്നായിരുന്നു മോദിയുടെ മറുപടി. കാർഷിക ഇൻഷ്വറൻസിന്റെ പണം എങ്ങോട്ടാണു പോയത്-പ്രിയങ്ക ചോദിച്ചു.
രാജ്യത്തെ എല്ലാ പൗരന്മാർക്കും 15 ലക്ഷംരൂപ വീതം അക്കൗണ്ടിലെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാൻ മോദിക്കു കഴിഞ്ഞില്ല. ജിഎസ്ടിയും നോട്ട് റദ്ദാക്കലും രാജ്യത്തെ വ്യാപാരമേഖലയെ തകർത്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദുർബല വിഭാഗങ്ങൾക്കു മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഒരുക്കും. പ്രതിവർഷം 72,000 രൂപ അവരുടെ അക്കൗണ്ടുകളിലെത്തിക്കും. 2020 നകം സർക്കാർമേഖലയിലെ 24 ലക്ഷം ഒഴിവുകൾ നികത്തും. ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം രാജ്യത്ത് അഞ്ച് കോടി തൊഴിലവസരങ്ങൾ നഷ്ടമായെന്നു പറഞ്ഞ പ്രിയങ്ക പാർലമെന്റിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.
മധ്യപ്രദേശും ഹരിയാനയും പഞ്ചാബും മഹാരാഷ്ട്രയും ഉൾപ്പെടെ സംസ്ഥാനങ്ങളിലെ കർഷകർ പ്രതിഷേധവുമായി ഡൽഹിയിലെത്തിയപ്പോൾ അവരുടെ ആവലാതികൾ കേൾക്കാൻ അഞ്ചുമിനിറ്റുപോലും പ്രധാനമന്ത്രി ചെലവഴിച്ചില്ല. അദ്ദേഹം ഡൽഹിയിലെ ബംഗ്ലാവിൽ തുടരുകയായിരുന്നു. എന്നിട്ടിപ്പോൾ കിസാൻ സമ്മാൻ യോജനയെക്കുറിച്ചും കർഷകർക്ക് പ്രതിവർഷം 6,000 രൂപ വീതം നൽകുന്നതിനെക്കുറിച്ചും സംസാരിക്കുന്നു. കർഷകരുടെ കടം എഴുതിത്തള്ളണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടപ്പോൾ ഖജനാവിൽ പണമില്ലെന്നായിരുന്നു മോദിയുടെ മറുപടി. കാർഷിക ഇൻഷ്വറൻസിന്റെ പണം എങ്ങോട്ടാണു പോയത്-പ്രിയങ്ക ചോദിച്ചു.
രാജ്യത്തെ എല്ലാ പൗരന്മാർക്കും 15 ലക്ഷംരൂപ വീതം അക്കൗണ്ടിലെത്തിക്കുമെന്ന വാഗ്ദാനം പാലിക്കാൻ മോദിക്കു കഴിഞ്ഞില്ല. ജിഎസ്ടിയും നോട്ട് റദ്ദാക്കലും രാജ്യത്തെ വ്യാപാരമേഖലയെ തകർത്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദുർബല വിഭാഗങ്ങൾക്കു മെച്ചപ്പെട്ട ജീവിതാന്തരീക്ഷം ഒരുക്കും. പ്രതിവർഷം 72,000 രൂപ അവരുടെ അക്കൗണ്ടുകളിലെത്തിക്കും. 2020 നകം സർക്കാർമേഖലയിലെ 24 ലക്ഷം ഒഴിവുകൾ നികത്തും. ബിജെപി സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം രാജ്യത്ത് അഞ്ച് കോടി തൊഴിലവസരങ്ങൾ നഷ്ടമായെന്നു പറഞ്ഞ പ്രിയങ്ക പാർലമെന്റിൽ വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുമെന്നും പ്രഖ്യാപിച്ചു.