![നെതർലൻഡ്സിൽ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന സാങ്കേതികവിദ്യ നേരിട്ടു മനസിലാക്കി മുഖ്യമന്ത്രി](https://mc-webpcache.readwhere.in/mcms.php?size=medium&in=https://mcmscache.epapr.in/post_images/website_27/post_10799428/full.jpg)
ആംസ്റ്റർഡാം: യൂറോപ്യൻ പര്യടനത്തിലുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന് നെതർലൻഡ്സ് തലസ്ഥാനമായ ആംസ്റ്റർഡാമിൽ ഇന്ത്യൻ സമൂഹം ഉൗഷ്മള സ്വീകരണം നൽകി. നെതർലൻഡ്സിലെ ഇന്ത്യൻ അംബാസഡർ വേണു രാജാമണി സ്വീകരണത്തിനു നേതൃത്വം നൽകി.
നെതർലൻഡ്സിലെ ജലവിഭവ വകുപ്പ് മന്ത്രി കോറ വാനുമായും മുഖ്യമന്ത്രി ചർച്ച നടത്തി. വാട്ടർ മാനേജ്മെന്റ് ആൻഡ് വെള്ളപ്പൊക്ക നിവാരണം എന്നിവയിൽ പരസ്പര സഹകരണം ആവാമെന്ന് മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ടു കണ്ട് വിലയിരുത്തി. നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി മേഖലയിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.
കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ജലവിഭവ ജലമാനേജ്മെന്റ് രംഗത്തെ വിദഗ്ധരുമായും ചർച്ചകൾ നടത്തി. ഫലപ്രദമായ ജലമാനേജ്മെൻറിനുള്ള വിവിധ മാർഗങ്ങൾ വിദഗ്ധർ മുഖ്യമന്ത്രിയെയും സംഘത്തെയും ധരിപ്പിച്ചു.
നെതർലൻഡ്സ് സന്ദർശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കന്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് പിന്തുണയും അവർ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് കണ്ട ത്. ഇതിൽ അടിസ്ഥാന സൗകര്യം ജലമാനേജ്മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന അർക്കാഡിസ്, റോയൽ ബോസ്ക്കലിസ് വെസ്റ്റ്മിനിസ്റ്റർ, ഡെൽറ്റാറെസ്, ഡച്ച് ഗ്രീൻഹൗസ് ഡെൽറ്റ, റോയൽ ഹാസ്ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ചർച്ച നടത്തി. കോണ്‍ഫെഡറേഷൻ ഓഫ് നെതർലൻഡ്സ് ഇൻഡസ്ട്രി ആന്‍ഡ് എംപ്ലോയേഴ്സിന്റെ വി. എൻ ഒഎൻ സി. ഡബ്ള്യു പ്രസിഡന്റ് ഹാൻസ് ഡി ബോർ സ്വീകരിച്ചു.
ഖരമാലിന്യ സംസ്കരണം, ഗതാഗതം, ഇന്റർനെറ്റ് മേഖലകളെക്കുറിച്ച് ജർമൻ, ഡച്ച്, പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത തുടങ്ങിയവരും മുഖ്യമന്ത്രിയുടെ സംഘത്തിൽ ഉൾപ്പെടുന്നു.
നെതർലൻഡ്സിലെ ഇന്ത്യൻ എംബസിയിലും പിണറായി സന്ദർശനം നടത്തി. വേണു രാജാമണി എഴുതിയ, വാട്ട് ക്യാൻ വി ലേണ്‍ ഫ്രം ദ ഡച്ച്: റീബിൽഡിങ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ് എന്ന പുസ്തകം മുഖ്യമന്ത്രിക്കു സമ്മാനിച്ചു.
വാട്ടർ മാനേജ്മെന്റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പോർട്ട് ഓഫ് റോട്ടർഡാമും ഹോർട്ടികൾച്ചർ, ഫ്ലോറി കൾച്ചർ മേഖലകളിലെ വിദഗ്ധരുമായിട്ടുള്ള ചർച്ചയ്ക്ക് വാഗെനിൻജൻ യൂണിവേഴ്സിറ്റിയും മുഖ്യമന്ത്രി സന്ദർശിക്കും. പതിനേഴാം നൂറ്റാണ്ട ിൽ കേരളത്തിൽ നിന്നും ഡച്ചുകാർ കൈവശപ്പെടുത്തിയ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന നെതർലൻഡ്സിലെ നാഷണൽ ആർക്കേവ്സിലും മുഖ്യമന്ത്രി സന്ദർശനം നടത്തുന്നുണ്ട്.
നെതർലൻഡ്സിലെ മലയാളി കൂട്ടായ്മയുമായും മുഖ്യമന്ത്രി മുഖാമുഖം പരിപാടിയുണ്ട്.13 നു ജനീവയിൽ നടക്കുന്ന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരിലൊരാളായാണ് പിണറായി എത്തുന്നത്. നൊബേൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ് ഉൾപ്പെടെയുള്ളവരാണ് സഹപ്രസംഗകർ.
ജോസ് കുന്പിളുവേലിൽ
നെതർലൻഡ്സിലെ ജലവിഭവ വകുപ്പ് മന്ത്രി കോറ വാനുമായും മുഖ്യമന്ത്രി ചർച്ച നടത്തി. വാട്ടർ മാനേജ്മെന്റ് ആൻഡ് വെള്ളപ്പൊക്ക നിവാരണം എന്നിവയിൽ പരസ്പര സഹകരണം ആവാമെന്ന് മന്ത്രി അറിയിച്ചു.
വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃക മുഖ്യമന്ത്രി നേരിട്ടു കണ്ട് വിലയിരുത്തി. നൂർവാർഡിലെ റൂം ഫോർ റിവർ പദ്ധതി മേഖലയിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. നദിക്ക് കൂടുതൽ വിസ്തൃതി നൽകുന്നതിലൂടെ വെള്ളപ്പൊക്ക വേളയിൽ ജലനിരപ്പ് ഉയരുന്നത് നിയന്ത്രിക്കാനും ഇതിന് സമീപം താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയാണിത്.
കുട്ടനാട് ഉൾപ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായിരുന്നു സന്ദർശനം. ജലവിഭവ ജലമാനേജ്മെന്റ് രംഗത്തെ വിദഗ്ധരുമായും ചർച്ചകൾ നടത്തി. ഫലപ്രദമായ ജലമാനേജ്മെൻറിനുള്ള വിവിധ മാർഗങ്ങൾ വിദഗ്ധർ മുഖ്യമന്ത്രിയെയും സംഘത്തെയും ധരിപ്പിച്ചു.
നെതർലൻഡ്സ് സന്ദർശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കന്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് പിന്തുണയും അവർ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് കണ്ട ത്. ഇതിൽ അടിസ്ഥാന സൗകര്യം ജലമാനേജ്മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന അർക്കാഡിസ്, റോയൽ ബോസ്ക്കലിസ് വെസ്റ്റ്മിനിസ്റ്റർ, ഡെൽറ്റാറെസ്, ഡച്ച് ഗ്രീൻഹൗസ് ഡെൽറ്റ, റോയൽ ഹാസ്ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ചർച്ച നടത്തി. കോണ്‍ഫെഡറേഷൻ ഓഫ് നെതർലൻഡ്സ് ഇൻഡസ്ട്രി ആന്‍ഡ് എംപ്ലോയേഴ്സിന്റെ വി. എൻ ഒഎൻ സി. ഡബ്ള്യു പ്രസിഡന്റ് ഹാൻസ് ഡി ബോർ സ്വീകരിച്ചു.
ഖരമാലിന്യ സംസ്കരണം, ഗതാഗതം, ഇന്റർനെറ്റ് മേഖലകളെക്കുറിച്ച് ജർമൻ, ഡച്ച്, പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തി. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വിശ്വാസ് മേത്ത തുടങ്ങിയവരും മുഖ്യമന്ത്രിയുടെ സംഘത്തിൽ ഉൾപ്പെടുന്നു.
നെതർലൻഡ്സിലെ ഇന്ത്യൻ എംബസിയിലും പിണറായി സന്ദർശനം നടത്തി. വേണു രാജാമണി എഴുതിയ, വാട്ട് ക്യാൻ വി ലേണ്‍ ഫ്രം ദ ഡച്ച്: റീബിൽഡിങ് കേരള പോസ്റ്റ് 2018 ഫ്ളഡ്സ് എന്ന പുസ്തകം മുഖ്യമന്ത്രിക്കു സമ്മാനിച്ചു.
വാട്ടർ മാനേജ്മെന്റുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പോർട്ട് ഓഫ് റോട്ടർഡാമും ഹോർട്ടികൾച്ചർ, ഫ്ലോറി കൾച്ചർ മേഖലകളിലെ വിദഗ്ധരുമായിട്ടുള്ള ചർച്ചയ്ക്ക് വാഗെനിൻജൻ യൂണിവേഴ്സിറ്റിയും മുഖ്യമന്ത്രി സന്ദർശിക്കും. പതിനേഴാം നൂറ്റാണ്ട ിൽ കേരളത്തിൽ നിന്നും ഡച്ചുകാർ കൈവശപ്പെടുത്തിയ വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്ന നെതർലൻഡ്സിലെ നാഷണൽ ആർക്കേവ്സിലും മുഖ്യമന്ത്രി സന്ദർശനം നടത്തുന്നുണ്ട്.
നെതർലൻഡ്സിലെ മലയാളി കൂട്ടായ്മയുമായും മുഖ്യമന്ത്രി മുഖാമുഖം പരിപാടിയുണ്ട്.13 നു ജനീവയിൽ നടക്കുന്ന സമ്മേളനത്തിലെ മുഖ്യ പ്രഭാഷകരിലൊരാളായാണ് പിണറായി എത്തുന്നത്. നൊബേൽ ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സ് ഉൾപ്പെടെയുള്ളവരാണ് സഹപ്രസംഗകർ.
ജോസ് കുന്പിളുവേലിൽ