ന്യൂഡൽഹി: കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ആരോപിച്ചും അതിനാൽ അദ്ദേഹം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതു വിലക്കണമെന്നാവശ്യപ്പെട്ടും നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ഏതെങ്കിലും പേപ്പറിൽ എഴുതിവച്ചാൽ അദ്ദേഹം ബ്രിട്ടീഷ് പൗരനാകുമോയെന്നു ചോദിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ഇത്തരം ഹർജികൾ പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കി. ഹിന്ദു മഹാസഭയുടെ പ്രവർത്തകരായ ജയ് ഭഗവാൻ ഗോയൽ, ചന്ദർപ്രകാശ് ത്യാഗി എന്നിവരാണ് രാഹുൽ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. ഇംഗ്ലണ്ടിലെ ബാക്കോപ്സ് ലിമിറ്റഡ് എന്ന കന്പനിയുടെ പ്രമോട്ടർമാരുടെ പട്ടികയിൽ രാഹുൽ ഗാന്ധിയുടെ പേരുണ്ടെ ന്നും ഇതു ബ്രിട്ടനിലെ രജിസ്ട്രാർ ഓഫ് കന്പനീസിന്റെ രേഖകളിൽ വ്യക്തമാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ഇരട്ടപൗരത്വം ഉള്ളവർക്ക് മത്സരിക്കാനുള്ള വിലക്ക് രാഹുൽ ഗാന്ധിക്കും ബാധകമാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ, ഏതോ ഒരു കന്പനി പറഞ്ഞതുവച്ച് വിലക്കേർപ്പെടുത്താൻ കോടതിക്കാകുമോയെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ചോദിച്ചു. ഒരു കന്പനി പറഞ്ഞാൽ ആർക്കെങ്കിലും ബ്രിട്ടീഷ് പൗരത്വം കിട്ടിയെന്നു പറയാനാവുമോയെന്നും അദ്ദേഹം ആരാഞ്ഞു. ഇതിന് രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഓടിനടക്കുകയാണെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. 100 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് ആർക്കാണ് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലാത്തതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. അതിനൊരു അവസരമുണ്ടായാൽ നിങ്ങളും പ്രധാനമന്ത്രിയാകില്ലേ? ഇത്തരം ചർച്ചകൾ അനാരോഗ്യകരമാണെന്നും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന് കൂടുതൽ വാദത്തിലേക്കു കടക്കാതെ ഹർജി തള്ളുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
ബാക്കോപ്സ് കന്പനി രേഖകളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പൊതുതാത്പര്യ ഹർജി 2015ൽ സുപ്രീംകോടതി തള്ളിയിരുന്നു.
രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ഏതെങ്കിലും പേപ്പറിൽ എഴുതിവച്ചാൽ അദ്ദേഹം ബ്രിട്ടീഷ് പൗരനാകുമോയെന്നു ചോദിച്ച ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, ഇത്തരം ഹർജികൾ പരിഗണിക്കാനാവില്ലെന്നും വ്യക്തമാക്കി. ഹിന്ദു മഹാസഭയുടെ പ്രവർത്തകരായ ജയ് ഭഗവാൻ ഗോയൽ, ചന്ദർപ്രകാശ് ത്യാഗി എന്നിവരാണ് രാഹുൽ ഗാന്ധിയെ വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. ഇംഗ്ലണ്ടിലെ ബാക്കോപ്സ് ലിമിറ്റഡ് എന്ന കന്പനിയുടെ പ്രമോട്ടർമാരുടെ പട്ടികയിൽ രാഹുൽ ഗാന്ധിയുടെ പേരുണ്ടെ ന്നും ഇതു ബ്രിട്ടനിലെ രജിസ്ട്രാർ ഓഫ് കന്പനീസിന്റെ രേഖകളിൽ വ്യക്തമാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. ജനപ്രാതിനിധ്യ നിയമ പ്രകാരം ഇരട്ടപൗരത്വം ഉള്ളവർക്ക് മത്സരിക്കാനുള്ള വിലക്ക് രാഹുൽ ഗാന്ധിക്കും ബാധകമാക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
എന്നാൽ, ഏതോ ഒരു കന്പനി പറഞ്ഞതുവച്ച് വിലക്കേർപ്പെടുത്താൻ കോടതിക്കാകുമോയെന്നു ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി ചോദിച്ചു. ഒരു കന്പനി പറഞ്ഞാൽ ആർക്കെങ്കിലും ബ്രിട്ടീഷ് പൗരത്വം കിട്ടിയെന്നു പറയാനാവുമോയെന്നും അദ്ദേഹം ആരാഞ്ഞു. ഇതിന് രാഹുൽ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ഓടിനടക്കുകയാണെന്നായിരുന്നു ഹർജിക്കാരന്റെ ആരോപണം. 100 കോടി ജനങ്ങളുള്ള ഈ രാജ്യത്ത് ആർക്കാണ് പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ലാത്തതെന്നായിരുന്നു കോടതിയുടെ മറുചോദ്യം. അതിനൊരു അവസരമുണ്ടായാൽ നിങ്ങളും പ്രധാനമന്ത്രിയാകില്ലേ? ഇത്തരം ചർച്ചകൾ അനാരോഗ്യകരമാണെന്നും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു. ഇതേത്തുടർന്ന് കൂടുതൽ വാദത്തിലേക്കു കടക്കാതെ ഹർജി തള്ളുകയാണെന്ന് കോടതി അറിയിക്കുകയായിരുന്നു.
ബാക്കോപ്സ് കന്പനി രേഖകളുടെ അടിസ്ഥാനത്തിൽ രാഹുൽ ഗാന്ധിക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നൽകിയ പൊതുതാത്പര്യ ഹർജി 2015ൽ സുപ്രീംകോടതി തള്ളിയിരുന്നു.