പുരുലിയ/ബാങ്കുര: പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമത ബാനർജിയും വീണ്ടും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടുന്നു. ജനാധിപത്യത്തിന്റെ അടി പ്രധാനമന്ത്രിക്കു ലഭിക്കണമെന്ന മമതയുടെ പരാമർശത്തിന്റെ അലയൊലികൾ അവസാനിക്കുംമുന്പാണു പുതിയ പ്രയോഗം.
കൽക്കരി മാഫിയയുടെ ആളുകളാണ് തൃണമൂൽ സ്ഥാനാർഥികളെന്ന ആരോപണം പ്രധാനമന്ത്രി തെളിയിച്ചാൽ നൂറുതവണ ചെവിയിൽപ്പിടിച്ച് ഏത്തമിടാൻ തയാറാണെന്നാണു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഏതെങ്കിലുമൊരു സ്ഥാനാർഥിക്കെതിരേ ആരോപണം തെളിയിച്ചാൽ 42 സീറ്റുകളിലെയും സ്ഥാനാർഥികളെ പിൻവലിക്കാമെന്നും മമത പറഞ്ഞു. വ്യാജആരോപണമാണെങ്കിൽ പ്രധാനമന്ത്രി ഏത്തമിടണമെന്നും പുരുലിയയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മമത ബാനർജി ആവശ്യപ്പെട്ടു.
ബംഗാളിലെ ഖനികളിൽ മമത ബാനർജി മാഫിയകളെ നിയോഗിച്ചിരിക്കുകയാണെന്നും അവിടെയുള്ള തൊഴിലാളികൾക്ക് മതിയായ കൂലി പോലും നൽകുന്നില്ലെന്നും മോദി പറഞ്ഞിരുന്നു. മാഫിയ രാജ് ആണ് മമത നടപ്പാക്കുന്നത്. എല്ലാ ഖനികളും നിയന്ത്രിക്കുന്നത് മമതയുടെ മാഫിയകളാണ്. തൃണമൂൽ നേതാക്കൾ ഇങ്ങനെയാണ് പണം സന്പാദിക്കുന്നത്. ഇവർക്ക് കീഴിൽ ഒട്ടേറെ പേർ ജോലി ചെയ്യുന്നു. ആർക്കും മതിയായ ആനൂകൂല്യങ്ങളും കൂലിയും നൽകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബാങ്കുരയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി ആരോപണം ഉന്നയിച്ചത്.
കൽക്കരി മാഫിയയുടെ ആളുകളാണ് തൃണമൂൽ സ്ഥാനാർഥികളെന്ന ആരോപണം പ്രധാനമന്ത്രി തെളിയിച്ചാൽ നൂറുതവണ ചെവിയിൽപ്പിടിച്ച് ഏത്തമിടാൻ തയാറാണെന്നാണു മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഏതെങ്കിലുമൊരു സ്ഥാനാർഥിക്കെതിരേ ആരോപണം തെളിയിച്ചാൽ 42 സീറ്റുകളിലെയും സ്ഥാനാർഥികളെ പിൻവലിക്കാമെന്നും മമത പറഞ്ഞു. വ്യാജആരോപണമാണെങ്കിൽ പ്രധാനമന്ത്രി ഏത്തമിടണമെന്നും പുരുലിയയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ മമത ബാനർജി ആവശ്യപ്പെട്ടു.
ബംഗാളിലെ ഖനികളിൽ മമത ബാനർജി മാഫിയകളെ നിയോഗിച്ചിരിക്കുകയാണെന്നും അവിടെയുള്ള തൊഴിലാളികൾക്ക് മതിയായ കൂലി പോലും നൽകുന്നില്ലെന്നും മോദി പറഞ്ഞിരുന്നു. മാഫിയ രാജ് ആണ് മമത നടപ്പാക്കുന്നത്. എല്ലാ ഖനികളും നിയന്ത്രിക്കുന്നത് മമതയുടെ മാഫിയകളാണ്. തൃണമൂൽ നേതാക്കൾ ഇങ്ങനെയാണ് പണം സന്പാദിക്കുന്നത്. ഇവർക്ക് കീഴിൽ ഒട്ടേറെ പേർ ജോലി ചെയ്യുന്നു. ആർക്കും മതിയായ ആനൂകൂല്യങ്ങളും കൂലിയും നൽകുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ബാങ്കുരയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് മോദി ആരോപണം ഉന്നയിച്ചത്.