മെഹ്സാന: ഗുജറാത്തിലെ മെഹഹ്സാന ജില്ലയിൽ വിവാഹ ദിനത്തിൽ ദളിത് യുവാവ് കുതിരസവാരി നടത്തിയതിന്റെ പേരിൽ ദളിത് സമുദായത്തിന് ഗ്രാമം ഊരുവിലക്ക് കൽപ്പിച്ചു.
കാഡി താലൂക്കിലെ ലോർ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർക്കാണ് നവവരന്റെ കുതിര സവാരി ഇഷ്ടപ്പെടാതെ പോയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമെന്നു പോലീസ് പറഞ്ഞു. ഗ്രാമമുഖ്യനായ വിനുജി ഠാക്കൂറും ഗ്രാമത്തിലെ മറ്റു പ്രമുഖരുമാണ് ദളിത് സമുദായത്തെ ഒന്നാകെ ബഹിഷ്കരിക്കാൻ ഗ്രാമീണരോട് ആവശ്യവിട്ടത്. വിനുജി ഠാക്കൂറിനെ അറസ്റ്റ് ചെയ്തതായി പോലീസ് കൂട്ടിച്ചേർത്തു.
മേയ് ഏഴിനാണ് മെഹുൽ പാർമർ എന്ന യുവാവിന്റെ വിവാഹ ഘോഷയാത്ര നടന്നത്. അപ്പോൾത്തന്നെ ഗ്രാമത്തിലെ പ്രമുഖർ അവരെ താക്കീതു ചെയ്തതായും ഡിഎസ്പി മഞ്ജിത വൻസാര പറഞ്ഞു. പിറ്റേന്നാണ് സമുദായത്തെ ബഹിഷ്കരിക്കാനുള്ള ഉത്തരവുണ്ടായത്. ദളിത് സമുദായാംഗങ്ങളുമായി എന്തെങ്കിലും ഇടപാട് നടത്തുന്നവർ അയ്യായിരം രൂപ പിഴയൊടുക്കണമെന്നും ഉത്തരവുണ്ടായി. ബഹിഷ്കരണാഹ്വാനത്തെത്തുടർന്നു ഗ്രാമത്തിലെ കച്ചവടക്കാർ പാലും മറ്റ് അവശ്യവസ്തുക്കളും തങ്ങൾക്കു നൽകാൻ വിസമ്മതിച്ചതായി നവവരൻ മെഹുൽ പാർമർ പറഞ്ഞു.
കാഡി താലൂക്കിലെ ലോർ ഗ്രാമത്തിലെ ഉയർന്ന ജാതിക്കാർക്കാണ് നവവരന്റെ കുതിര സവാരി ഇഷ്ടപ്പെടാതെ പോയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവമെന്നു പോലീസ് പറഞ്ഞു. ഗ്രാമമുഖ്യനായ വിനുജി ഠാക്കൂറും ഗ്രാമത്തിലെ മറ്റു പ്രമുഖരുമാണ് ദളിത് സമുദായത്തെ ഒന്നാകെ ബഹിഷ്കരിക്കാൻ ഗ്രാമീണരോട് ആവശ്യവിട്ടത്. വിനുജി ഠാക്കൂറിനെ അറസ്റ്റ് ചെയ്തതായി പോലീസ് കൂട്ടിച്ചേർത്തു.
മേയ് ഏഴിനാണ് മെഹുൽ പാർമർ എന്ന യുവാവിന്റെ വിവാഹ ഘോഷയാത്ര നടന്നത്. അപ്പോൾത്തന്നെ ഗ്രാമത്തിലെ പ്രമുഖർ അവരെ താക്കീതു ചെയ്തതായും ഡിഎസ്പി മഞ്ജിത വൻസാര പറഞ്ഞു. പിറ്റേന്നാണ് സമുദായത്തെ ബഹിഷ്കരിക്കാനുള്ള ഉത്തരവുണ്ടായത്. ദളിത് സമുദായാംഗങ്ങളുമായി എന്തെങ്കിലും ഇടപാട് നടത്തുന്നവർ അയ്യായിരം രൂപ പിഴയൊടുക്കണമെന്നും ഉത്തരവുണ്ടായി. ബഹിഷ്കരണാഹ്വാനത്തെത്തുടർന്നു ഗ്രാമത്തിലെ കച്ചവടക്കാർ പാലും മറ്റ് അവശ്യവസ്തുക്കളും തങ്ങൾക്കു നൽകാൻ വിസമ്മതിച്ചതായി നവവരൻ മെഹുൽ പാർമർ പറഞ്ഞു.