മോസ്കോ: മോസ്കോയിലെ ഷെരെമെത്യേവാ വിമാനത്താവളത്തിൽ ഞായറാഴ്ച വൈകുന്നേരം ലാൻഡിംഗിനിടെ വിമാനത്തിനു തീപിടിച്ച് 41 പേർ വെന്തുമരിച്ചു. 78 യാത്രക്കാരിൽ 37 പേരെ രക്ഷപ്പെടുത്തി.
വിമാനത്തിന് ഇടിമിന്നലേറ്റതിനെത്തുടർന്നു ഗ്രൗണ്ട് കൺട്രോളുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്ന് പൈലറ്റ് ഡെന്നീസ് എവ്ഡോകിമോവിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫുൾടാങ്ക് ഇന്ധനമുള്ള വിമാനം ഇടിച്ചിറക്കുന്പോൾ തീപിടിക്കുകയായിരുന്നുവെന്നു കരുതപ്പെടുന്നു. എയ്റോഫ്ളോട്ടിന്റെ സുഖോയി സൂപ്പർജെറ്റ് 100 യാത്രാവിമാനമാണ് അപകടത്തിൽപെട്ടത്.
റഷ്യയുടെ വടക്കുപടിഞ്ഞാറൻ പട്ടണമായ മുർമാൻസ്കിലേക്കു പറന്നുയർന്ന വിമാനം കാലാവസ്ഥ മോശമായതിനെത്തുടർന്ന് അരമണിക്കൂറിനുശേഷം ഷെരെമെത്യേവോ വിമാനത്താവളത്തിൽ മടങ്ങിയെത്തുകയായിരുന്നു. ഫ്ളൈറ്റ് അറ്റൻഡന്റ് മാക്സിം മൊയ്സീവും മരിച്ചവരിൽ പെടുന്നു.വിമാനത്തിന്റെ പിൻവാതിലിലൂടെ യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മാക്സിം മൊയ്സീവ് ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഞായറാഴ്ച പ്രാദേശികസമയം വൈകുന്നേരം 6.30 നായിരുന്നു ദുരന്തം. ഗുരുതരമായി പരിക്കേറ്റ ആറു പേർ ചികിത്സയിലാണെന്നും അഞ്ചു ജീവനക്കാരുൾപ്പെടെ 78 പേരാണു വിമാനത്തിലുണ്ടായിരുന്നതെന്നും റഷ്യൻ ഗതാഗത മന്ത്രി യെവ്ഗെനി ഡീട്രിച് പറഞ്ഞു. തകർന്ന വിമാനത്തിനു പിന്നിൽ കറുത്തപുകയ്ക്കിടയിലൂടെ ആളുകൾ പുറത്തേക്ക് ഓടുന്ന വീഡിയോ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെടുത്തിട്ടുണ്ടെന്നു വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഏജൻസി അറിയിച്ചു.
വിമാനത്തിന് ഇടിമിന്നലേറ്റതിനെത്തുടർന്നു ഗ്രൗണ്ട് കൺട്രോളുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടിരുന്നുവെന്ന് പൈലറ്റ് ഡെന്നീസ് എവ്ഡോകിമോവിനെ ഉദ്ധരിച്ച് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഫുൾടാങ്ക് ഇന്ധനമുള്ള വിമാനം ഇടിച്ചിറക്കുന്പോൾ തീപിടിക്കുകയായിരുന്നുവെന്നു കരുതപ്പെടുന്നു. എയ്റോഫ്ളോട്ടിന്റെ സുഖോയി സൂപ്പർജെറ്റ് 100 യാത്രാവിമാനമാണ് അപകടത്തിൽപെട്ടത്.
റഷ്യയുടെ വടക്കുപടിഞ്ഞാറൻ പട്ടണമായ മുർമാൻസ്കിലേക്കു പറന്നുയർന്ന വിമാനം കാലാവസ്ഥ മോശമായതിനെത്തുടർന്ന് അരമണിക്കൂറിനുശേഷം ഷെരെമെത്യേവോ വിമാനത്താവളത്തിൽ മടങ്ങിയെത്തുകയായിരുന്നു. ഫ്ളൈറ്റ് അറ്റൻഡന്റ് മാക്സിം മൊയ്സീവും മരിച്ചവരിൽ പെടുന്നു.വിമാനത്തിന്റെ പിൻവാതിലിലൂടെ യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മാക്സിം മൊയ്സീവ് ഒടുവിൽ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഞായറാഴ്ച പ്രാദേശികസമയം വൈകുന്നേരം 6.30 നായിരുന്നു ദുരന്തം. ഗുരുതരമായി പരിക്കേറ്റ ആറു പേർ ചികിത്സയിലാണെന്നും അഞ്ചു ജീവനക്കാരുൾപ്പെടെ 78 പേരാണു വിമാനത്തിലുണ്ടായിരുന്നതെന്നും റഷ്യൻ ഗതാഗത മന്ത്രി യെവ്ഗെനി ഡീട്രിച് പറഞ്ഞു. തകർന്ന വിമാനത്തിനു പിന്നിൽ കറുത്തപുകയ്ക്കിടയിലൂടെ ആളുകൾ പുറത്തേക്ക് ഓടുന്ന വീഡിയോ ടെലിവിഷൻ ചാനലുകൾ പുറത്തുവിട്ടു. വിമാനത്തിന്റെ ബ്ലാക് ബോക്സ് കണ്ടെടുത്തിട്ടുണ്ടെന്നു വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും അന്വേഷണ ഏജൻസി അറിയിച്ചു.