ന്യൂഡൽഹി: വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്ര മത്സരിക്കില്ല. പകരം അജയ് റായി കോണ്ഗ്രസ് സ്ഥാനാർഥിയാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിലും മോദിക്കെതിരേ വാരാണസിയിൽ അജയ് റായിയാണു മത്സരിച്ചത്.
2014ൽ മോദിക്കെതിരേ മത്സരിച്ച ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജരിവാൾ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അജയ് റായ് മൂന്നാംസ്ഥാനത്തായിരുന്നു. വാരാണസിയിൽ എസ്പിബിഎസ്പി സഖ്യം ശാലിനി യാദവിനെ സ്ഥാനാർഥിയാക്കി. ഇതോടെ മോദിക്കെതിരേ പ്രതിപക്ഷത്തിന് ഏക സ്ഥാനാർഥി നീക്കം പാളി.
വാരാണസിയിൽ മോദിക്കെതിരേ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഗാന്ധി പലതവണ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രിയങ്ക മത്സരിക്കുന്നതിനോട് സഹോദരൻ രാഹുലും അമ്മ സോണിയയും അനുകൂലിച്ചില്ലെന്നാണു വിവരം. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മേയ് 19നാണ് വാരാണസിയിൽ വോട്ടെടുപ്പ്. മോദി ഇന്ന് ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കും.
പ്രിയങ്ക മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം സസ്പെൻസ് ആണെന്നും അതു സസ്പെൻസ് ആയി വയ്ക്കുന്നത് ഒരു മോശം കാര്യമല്ലെന്നുമാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. വാരാണസി ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.
സെബി മാത്യു
2014ൽ മോദിക്കെതിരേ മത്സരിച്ച ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കേജരിവാൾ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ അജയ് റായ് മൂന്നാംസ്ഥാനത്തായിരുന്നു. വാരാണസിയിൽ എസ്പിബിഎസ്പി സഖ്യം ശാലിനി യാദവിനെ സ്ഥാനാർഥിയാക്കി. ഇതോടെ മോദിക്കെതിരേ പ്രതിപക്ഷത്തിന് ഏക സ്ഥാനാർഥി നീക്കം പാളി.
വാരാണസിയിൽ മോദിക്കെതിരേ മത്സരിക്കാനുള്ള സന്നദ്ധത പ്രിയങ്ക ഗാന്ധി പലതവണ പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രിയങ്ക മത്സരിക്കുന്നതിനോട് സഹോദരൻ രാഹുലും അമ്മ സോണിയയും അനുകൂലിച്ചില്ലെന്നാണു വിവരം. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ മേയ് 19നാണ് വാരാണസിയിൽ വോട്ടെടുപ്പ്. മോദി ഇന്ന് ഇവിടെ നാമനിർദേശ പത്രിക സമർപ്പിക്കും.
പ്രിയങ്ക മത്സരിക്കുമോ എന്ന ചോദ്യത്തിന് അക്കാര്യം സസ്പെൻസ് ആണെന്നും അതു സസ്പെൻസ് ആയി വയ്ക്കുന്നത് ഒരു മോശം കാര്യമല്ലെന്നുമാണ് രാഹുൽ ഗാന്ധി മറുപടി നൽകിയത്. വാരാണസി ഉൾപ്പെടുന്ന കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ് പ്രിയങ്ക ഗാന്ധി.
സെബി മാത്യു