ജലോർ: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് അഞ്ചുവർഷവും അനീതി കാട്ടുകയായിരുന്നുവെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. അച്ഛേ ദിൻ ആഗയെ (നല്ല ദിനങ്ങൾ വന്നെത്തി) എന്ന മുദ്രാവാക്യം ഇപ്പോൾ ആളുകൾക്ക് ചൗക്കിദാർ ചോർ ഹെ (കാവൽക്കാരൻ കള്ളനാണ്) എന്നു മാറ്റിപ്പറയേണ്ടിവന്നെന്നും രാഹുൽ പറഞ്ഞു. രാജസ്ഥാനിലെ ജലോറിൽ തെരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.
കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ സന്പന്നർക്കു ജയിലിൽ പോകേണ്ടിവരുന്നില്ല. മോദി സർക്കാർ സന്പന്നർക്കു വാരിക്കോരിക്കൊടുക്കുകയാണ്. അതേസമയം, ജിഎസ്ടി നടപ്പാക്കിക്കൊണ്ട് കർഷകർ, തൊഴിലാളികൾ, ആദിവാസികൾ, ദളിതർ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ പിച്ചച്ചട്ടിയിൽ മോദി കൈയിട്ടുവാരുകയാണും രാഹുൽ പരിഹസിച്ചു.
കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ സന്പന്നർക്കു ജയിലിൽ പോകേണ്ടിവരുന്നില്ല. മോദി സർക്കാർ സന്പന്നർക്കു വാരിക്കോരിക്കൊടുക്കുകയാണ്. അതേസമയം, ജിഎസ്ടി നടപ്പാക്കിക്കൊണ്ട് കർഷകർ, തൊഴിലാളികൾ, ആദിവാസികൾ, ദളിതർ, ചെറുകിട കച്ചവടക്കാർ എന്നിവരുടെ പിച്ചച്ചട്ടിയിൽ മോദി കൈയിട്ടുവാരുകയാണും രാഹുൽ പരിഹസിച്ചു.