+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബുന്ദേൽഖണ്ഡിൽ നോട്ടമിട്ട് പ്രിയങ്കഗാന്ധി

ഝാൻസി: യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ വിജയം ലക്ഷ്യമിട്ട് പ്രിയങ്കഗാന്ധി. രണ്ടു ദിവസത്തിനിടെ രണ്ടു റോഡ്ഷോകളാണു ബുന്ദേൽഖണ്ഡ് മേ
ബുന്ദേൽഖണ്ഡിൽ നോട്ടമിട്ട് പ്രിയങ്കഗാന്ധി
ഝാൻസി: യുപിയിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ വിജയം ലക്ഷ്യമിട്ട് പ്രിയങ്കഗാന്ധി. രണ്ടു ദിവസത്തിനിടെ രണ്ടു റോഡ്ഷോകളാണു ബുന്ദേൽഖണ്ഡ് മേഖലയിൽ പ്രിയങ്ക നടത്തിയത്.

ഝാൻസിയിൽ ഇന്നലെ നടത്തിയ റോഡ്ഷോയ്ക്കിടെ പ്രിയങ്കയ്ക്ക് അഭിവാദ്യമർപ്പിക്കാൻ ആ‍യിരങ്ങളാണ് റോഡിനിരുവശവും അണിനിരന്നത്. മോദി സർക്കാർ ദരിദ്രരെയും കർഷകരെയും സ്ത്രീകളെയും അവഗണിക്കുകയാണെന്നും അധികാരം മാത്രമാണ് ലക്ഷ്യമെന്നും പ്രിയങ്ക പറഞ്ഞു.ബുധനാഴ്ച ബന്ദ ലോക്സഭാ മണ്ഡലത്തിലെ മഹോബയിലും പ്രിയങ്കയുടെ വൻ റാലിയുണ്ടായിരുന്നു.

മധ്യപ്രദേശിനു ചേർന്നുള്ള അവികസിത പ്രദേശമാണു ബുന്ദേൽഖണ്ഡ്. ജലൗൻ, ഝാൻസി, ഹമിർപുർ, ബന്ദ എന്നിവയാണു ബുന്ദേൽഖണ്ഡ് മേഖലയിലെ ലോക്സഭാ മണ്ഡലങ്ങൾ. ഹമിർപുരിൽ പ്രിയങ്കയുടെ തെരഞ്ഞെടുപ്പു റാലിയുണ്ടായിരുന്നു. 2014ൽ ബുന്ദേൽഖണ്ഡിലെ നാലു സീറ്റുകളും ബിജെപിയാണു വിജയിച്ചത്. 2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റുകളും ബിജെപി പിടിച്ചെടുത്തു. 1990കളിലാണു ബുന്ദേൽഖണ്ഡ് മേഖലയിൽ ബിജെപി ശക്തിയാർജിച്ചത്. 1991 ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലു സീറ്റും 1996, 1998 തെരഞ്ഞെടുപ്പുകളിൽ മൂന്നു സീറ്റും ബിജെപി നേടിയിരുന്നു. ഝാൻസി മണ്ഡലത്തിൽ 1999, 2009 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിച്ചിരുന്നു.