ന്യൂഡൽഹി: ബാങ്ക് തട്ടിപ്പു കേസിൽ മുൻ കേന്ദ്രമന്ത്രിയും ടിഡിപി നേതാവുമായ വൈ.എസ്. ചൗധരിയെ ഇന്നു ചോദ്യം ചെയ്യും. ബംഗളൂരുവിലെ സിബിഐ ഓഫീസിൽ ഹാജരാകാൻ ചൗധരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്ര ബാങ്കിൽനിന്ന് 71 കോടി രൂപ തട്ടിയെടുത്തതിന് ഇലക്ട്രിക്കൽ ഉപകരണ നിർമാതാക്കളായ ബെസ്റ്റ് ആൻഡ് ക്രോംപ്ടൺ എൻജിനിയറിംഗ് പ്രൊജക്ട്സ് ലിമിറ്റഡിനെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു.