ബെയ്റൂട്ട് (ലെബനോൻ): മലങ്കരയിലെ അവസാനത്തെ അന്ത്യോഖ്യ പാത്രിയർക്കാ പ്രതിനിധി മാർ തീമോത്തിയോസ് അഫ്രേം ആബൂദി മെത്രാപ്പോലീത്ത കാലംചെയ്തു. കബറടക്കം 27നു ലെബനോൻ സെന്റ് മേരീസ് കത്തീഡ്രലിൽ. 89 വയസായിരുന്നു. ലബനോനിലായിരുന്നു അന്ത്യം. ദീർഘകാലം മലങ്കരയിൽ റന്പാനായും മെത്രാപ്പോലീത്തയായും സേവനമനുഷ്ഠിച്ചു.
പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ മാർ തീമോത്തിയോസ് അഫ്രേം ആബൂദിയെ മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയർത്തി. തുർക്കി സ്വദേശിയാണ്. നിരവധി തവണ മലങ്കര സന്ദർശിച്ചിട്ടുണ്ട്. 1973ൽ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ മാർ തീമോത്തിയോസ് ശക്തമായ നേതൃത്വം നൽകി. 1973 മേയ് 18നു കോട്ടയം തിരുനക്കര മൈതാനത്തു വിശ്വാസികൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. പ്രതിനിധി എന്ന നിലയിലും വ്യക്തിപരമായും അന്ത്യോഖ്യയുമായുള്ള മലങ്കരബന്ധം ഉറപ്പിക്കാൻ പ്രവർത്തിച്ചു.
കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് ഭദ്രാസനങ്ങളുടെ മുൻ ആർച്ച്ബിഷപ്പായിരുന്നു. ഫാ. എ.വി. സഖറിയ (തിരുവാർപ്പ്), ഫാ. നൈനാൻ ജേക്കബ് പറന്പിൽ (ഒളശ) എന്നിവർക്ക് വൈദികസ്ഥാനവും മെത്രാപ്പോലീത്തമാരായ ബെന്യാമിൻ ജോസഫ് മാർ ഒസ്താത്തിയോസ്, കരിന്പിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ്, കൊല്ലംപറന്പിൽ അന്ത്രയോസ് റന്പാൻ, സ്ലീബാ കാട്ടുമങ്ങാട്ട് കോർഎപ്പിസ്കോപ്പ, അലക്സ് തോമസ് കോർഎപ്പിസ്കോപ്പ പാന്പാടി, ഫാ. ബേബി വർഗീസ് അങ്കമാലി, ഫാ. അലക്സാണ്ടർ കുണ്ടറ എന്നിവർക്ക് മലങ്കരയിൽവച്ച് ശെമ്മാശപട്ടവും അദ്ദേഹം നൽകി.
പരിശുദ്ധ ഇഗ്നാത്തിയോസ് യാക്കോബ് തൃതീയൻ പാത്രിയർക്കീസ് ബാവ മാർ തീമോത്തിയോസ് അഫ്രേം ആബൂദിയെ മെത്രാപ്പോലീത്ത പദവിയിലേക്ക് ഉയർത്തി. തുർക്കി സ്വദേശിയാണ്. നിരവധി തവണ മലങ്കര സന്ദർശിച്ചിട്ടുണ്ട്. 1973ൽ സഭാവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ മാർ തീമോത്തിയോസ് ശക്തമായ നേതൃത്വം നൽകി. 1973 മേയ് 18നു കോട്ടയം തിരുനക്കര മൈതാനത്തു വിശ്വാസികൾ അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. പ്രതിനിധി എന്ന നിലയിലും വ്യക്തിപരമായും അന്ത്യോഖ്യയുമായുള്ള മലങ്കരബന്ധം ഉറപ്പിക്കാൻ പ്രവർത്തിച്ചു.
കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് ഭദ്രാസനങ്ങളുടെ മുൻ ആർച്ച്ബിഷപ്പായിരുന്നു. ഫാ. എ.വി. സഖറിയ (തിരുവാർപ്പ്), ഫാ. നൈനാൻ ജേക്കബ് പറന്പിൽ (ഒളശ) എന്നിവർക്ക് വൈദികസ്ഥാനവും മെത്രാപ്പോലീത്തമാരായ ബെന്യാമിൻ ജോസഫ് മാർ ഒസ്താത്തിയോസ്, കരിന്പിൽ ഗീവർഗീസ് മാർ ദീവന്നാസിയോസ്, കൊല്ലംപറന്പിൽ അന്ത്രയോസ് റന്പാൻ, സ്ലീബാ കാട്ടുമങ്ങാട്ട് കോർഎപ്പിസ്കോപ്പ, അലക്സ് തോമസ് കോർഎപ്പിസ്കോപ്പ പാന്പാടി, ഫാ. ബേബി വർഗീസ് അങ്കമാലി, ഫാ. അലക്സാണ്ടർ കുണ്ടറ എന്നിവർക്ക് മലങ്കരയിൽവച്ച് ശെമ്മാശപട്ടവും അദ്ദേഹം നൽകി.