കൊളംബോ: ഈസ്റ്റർദിനത്തിലെ ബോംബ് സ്ഫോടന പരന്പരയുടെ പശ്ചാത്തലത്തിൽ വീസാ ഓൺ അറൈവൽ സൗകര്യം തത്കാലത്തേക്കു സസ്പെൻഡു ചെയ്തതായി ശ്രീലങ്ക അറിയിച്ചു. 39 രാജ്യങ്ങളിലെ പൗരന്മാർക്കായിരുന്നു ഈ സൗകര്യം അനുവദിച്ചിരുന്നത്.
സ്ഫോടനത്തിൽ വിദേശ കരമുണ്ടെന്നു തെളിഞ്ഞെന്നും വീസാ ഓൺ അറൈവൽ പദ്ധതി ദുരുപയോഗപ്പെടുത്തുന്നത് അനുവദിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ടൂറിസം മന്ത്രി ജോൺ അമരതുംഗെ വ്യക്തമാക്കി. കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഏർപ്പെടുത്തിയ പദ്ധതിയാണു നിർത്തിയത്. സ്ഫോടനപരന്പര ടൂറിസം വ്യവസായത്തിനു കനത്ത പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിൽ 7,40,600 ടൂറിസ്റ്റുകൾ ശ്രീലങ്കയിൽ എത്തിയെന്നാണു കണക്ക്. കഴിഞ്ഞവർഷം നാലരലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളും എത്തിയിരുന്നു.
രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ അഞ്ചുശതമാനമാണ് ടൂറിസം വ്യവസായത്തിൽനിന്നുള്ള വരുമാനം. ഇപ്പോൾ ഇവിടെയുള്ള ടൂറിസ്റ്റുകൾ പോലും എങ്ങനെയും പുറത്തുകടക്കാനുള്ള തത്രപ്പാടിലാണ്.
സ്ഫോടനത്തിൽ വിദേശ കരമുണ്ടെന്നു തെളിഞ്ഞെന്നും വീസാ ഓൺ അറൈവൽ പദ്ധതി ദുരുപയോഗപ്പെടുത്തുന്നത് അനുവദിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ടൂറിസം മന്ത്രി ജോൺ അമരതുംഗെ വ്യക്തമാക്കി. കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാൻ ഏർപ്പെടുത്തിയ പദ്ധതിയാണു നിർത്തിയത്. സ്ഫോടനപരന്പര ടൂറിസം വ്യവസായത്തിനു കനത്ത പ്രഹരമാണ് ഏല്പിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിൽ 7,40,600 ടൂറിസ്റ്റുകൾ ശ്രീലങ്കയിൽ എത്തിയെന്നാണു കണക്ക്. കഴിഞ്ഞവർഷം നാലരലക്ഷം ഇന്ത്യൻ ടൂറിസ്റ്റുകളും എത്തിയിരുന്നു.
രാജ്യത്തിന്റെ മൊത്തം ജിഡിപിയുടെ അഞ്ചുശതമാനമാണ് ടൂറിസം വ്യവസായത്തിൽനിന്നുള്ള വരുമാനം. ഇപ്പോൾ ഇവിടെയുള്ള ടൂറിസ്റ്റുകൾ പോലും എങ്ങനെയും പുറത്തുകടക്കാനുള്ള തത്രപ്പാടിലാണ്.