ന്യൂഡൽഹി: ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നിലുള്ള എല്ലാ വേരുകളെക്കുറിച്ചും അന്വേഷിക്കുമെന്നു സുപ്രീംകോടതി. ലൈംഗിക പീഡന പരാതിക്കു പിന്നിൽ വലിയ ഗൂഢാലോചന നടന്നെന്നു അഭിഭാഷകൻ ഉത്സവ് ബെയിൻ അറിയിച്ചതു പരിഗണിച്ചാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇതറിയിച്ചത്. അഭിഭാഷകനോട് ആരോപണങ്ങളിൽ വ്യക്തമായ തെളിവുകളോടെ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി, കേസ് ഇന്ന് രാവിലെ വീണ്ടും പരിഗണിക്കും.
അതേസമയം, ചീഫ് ജസ്റ്റീസിനെതിരേ ലൈംഗികാരോപണ വിഷയം പരിശോധിക്കാൻ നിയോഗിച്ച സുപ്രീംകോടതി ആഭ്യന്തര സമിതി, പരാതി ഉന്നയിച്ച സ്ത്രീക്ക് നോട്ടീസ് അയച്ചു. ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതി നാളെ സ്ത്രീയുടെ വാദം കേൾക്കും. ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരും സമിതിയിലുണ്ട്.
ചേംബറിൽ വച്ചാവും സ്ത്രീയുടെ മൊഴിയെടുക്കുകയെന്നും സാധാരണ കോടതി നടപടികളല്ലാത്തതിനാൽ അഭിഭാഷകരുടെ പ്രാതിനിധ്യം അനുവദിക്കില്ലെന്നും അന്വേഷണ നടപടികൾ പൂർണമായും രഹസ്യമായിരിക്കുമെന്നും ജസ്റ്റീസ് ബോബ്ഡെ വ്യക്തമാക്കി.
സിബിഐ, ഐബി മേധാവികളെ വിളിച്ചുവരുത്തി
ചീഫ്ജസ്റ്റീസിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന വാദം ഏറെക്കുറെ ശരിവയ്ക്കുന്ന നിലപാടാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വീകരിച്ചത്. അഭിഭാഷകന്റെയും അറ്റോർണി ജനറലിന്റെയും വാദം നടന്നതിനു പിന്നാലെ സിബിഐ, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പോലീസ് എന്നിവരുടെ മേധാവികൾ ഉച്ചയ്ക്കു 12.30നു കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു.
ഏജൻസി മേധാവികളുമായി ചേംബറിലാണ് ജഡ്ജിമാർ കൂടിക്കാഴ്ച നടത്തിയത്. വിവിധ ഏജൻസികളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി തീരുമാനമെടുത്തില്ല. ഗൂഢാലോചന ആരോപണം ഉന്നയിച്ച അഭിഭാഷകൻ ഉത്സവ് ബെയിൻസിന് സുരക്ഷ ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി.
ഗൂഢാലോചനയുടെ വേര് തേടി
നിർണായക കൂടിയാലോചനകൾക്കും നീക്കങ്ങൾക്കുമാണ് ഇന്നലെ സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച മുതൽ ഇന്നലെ വരെ ചേംബറിൽ ജഡ്ജിമാർ നിരവധി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് അഭിഭാഷകൻ ഉന്നയിച്ച ഗൂഢാലോചന വിഷയത്തിൽ വാദം കേട്ടത്. മുതിർന്ന ജഡ്ജിമാർ തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ച നീണ്ടതോടെ ചീഫ് ജസ്റ്റീസ് അടക്കമുള്ളവരുടെ കോടതി നടപടികൾ ഉച്ചയ്ക്ക് 12നു ശേഷമാണ് ആരംഭിച്ചത്.
റിലയൻസ് കേസിലെ ഉത്തരവ് തിരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നു പുറത്താക്കപ്പെട്ട ജീവനക്കാർ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനവുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ബെയിൻസ് ഇന്നലെ കോടതിയെ അറിയിച്ചത്. ആരോപണത്തിന്റെ എല്ലാ തലത്തിലും അന്വേഷണം നടത്തിയില്ലെങ്കിൽ ജഡ്ജിമാർക്കു മാത്രമല്ല സുപ്രീംകോടതിക്കു പോലും അതിജീവിക്കാനാവില്ലെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. അനുകൂല വിധി ലഭ്യമാക്കാൻ അനധികൃതമായ ഇടപെടലുകൾ ഉണ്ടെന്ന ആരോപണത്തിന്റെ എല്ലാ വേരുകളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്സവ് ബെയിൻസിന്റെ ആരോപണങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നെന്നും സ്ത്രീയുടെ ലൈംഗികാരോപണ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദമുന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ലൈംഗികാരോപണ വിഷയത്തിലെ നടപടികളെ ഈ കേസിലെ നടപടികൾ സ്വാധീനിക്കില്ലെന്നു മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ജിജി ലൂക്കോസ്
അതേസമയം, ചീഫ് ജസ്റ്റീസിനെതിരേ ലൈംഗികാരോപണ വിഷയം പരിശോധിക്കാൻ നിയോഗിച്ച സുപ്രീംകോടതി ആഭ്യന്തര സമിതി, പരാതി ഉന്നയിച്ച സ്ത്രീക്ക് നോട്ടീസ് അയച്ചു. ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതി നാളെ സ്ത്രീയുടെ വാദം കേൾക്കും. ജസ്റ്റീസുമാരായ എസ്.എ. ബോബ്ഡെ, എൻ.വി. രമണ, ഇന്ദിര ബാനർജി എന്നിവരും സമിതിയിലുണ്ട്.
ചേംബറിൽ വച്ചാവും സ്ത്രീയുടെ മൊഴിയെടുക്കുകയെന്നും സാധാരണ കോടതി നടപടികളല്ലാത്തതിനാൽ അഭിഭാഷകരുടെ പ്രാതിനിധ്യം അനുവദിക്കില്ലെന്നും അന്വേഷണ നടപടികൾ പൂർണമായും രഹസ്യമായിരിക്കുമെന്നും ജസ്റ്റീസ് ബോബ്ഡെ വ്യക്തമാക്കി.
സിബിഐ, ഐബി മേധാവികളെ വിളിച്ചുവരുത്തി
ചീഫ്ജസ്റ്റീസിനെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്ന വാദം ഏറെക്കുറെ ശരിവയ്ക്കുന്ന നിലപാടാണ് ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് സ്വീകരിച്ചത്. അഭിഭാഷകന്റെയും അറ്റോർണി ജനറലിന്റെയും വാദം നടന്നതിനു പിന്നാലെ സിബിഐ, ഇന്റലിജൻസ് ബ്യൂറോ, ഡൽഹി പോലീസ് എന്നിവരുടെ മേധാവികൾ ഉച്ചയ്ക്കു 12.30നു കോടതിയിൽ ഹാജരാകാൻ നിർദേശിച്ചു.
ഏജൻസി മേധാവികളുമായി ചേംബറിലാണ് ജഡ്ജിമാർ കൂടിക്കാഴ്ച നടത്തിയത്. വിവിധ ഏജൻസികളെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കണമെന്നു സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി തീരുമാനമെടുത്തില്ല. ഗൂഢാലോചന ആരോപണം ഉന്നയിച്ച അഭിഭാഷകൻ ഉത്സവ് ബെയിൻസിന് സുരക്ഷ ഏർപ്പെടുത്താൻ കോടതി നിർദേശം നൽകി.
ഗൂഢാലോചനയുടെ വേര് തേടി
നിർണായക കൂടിയാലോചനകൾക്കും നീക്കങ്ങൾക്കുമാണ് ഇന്നലെ സുപ്രീംകോടതി സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച മുതൽ ഇന്നലെ വരെ ചേംബറിൽ ജഡ്ജിമാർ നിരവധി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ജസ്റ്റീസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് അഭിഭാഷകൻ ഉന്നയിച്ച ഗൂഢാലോചന വിഷയത്തിൽ വാദം കേട്ടത്. മുതിർന്ന ജഡ്ജിമാർ തമ്മിലുള്ള അനൗപചാരിക കൂടിക്കാഴ്ച നീണ്ടതോടെ ചീഫ് ജസ്റ്റീസ് അടക്കമുള്ളവരുടെ കോടതി നടപടികൾ ഉച്ചയ്ക്ക് 12നു ശേഷമാണ് ആരംഭിച്ചത്.
റിലയൻസ് കേസിലെ ഉത്തരവ് തിരുത്തിയതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിന്നു പുറത്താക്കപ്പെട്ട ജീവനക്കാർ പ്രമുഖ കോർപ്പറേറ്റ് സ്ഥാപനവുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ബെയിൻസ് ഇന്നലെ കോടതിയെ അറിയിച്ചത്. ആരോപണത്തിന്റെ എല്ലാ തലത്തിലും അന്വേഷണം നടത്തിയില്ലെങ്കിൽ ജഡ്ജിമാർക്കു മാത്രമല്ല സുപ്രീംകോടതിക്കു പോലും അതിജീവിക്കാനാവില്ലെന്നു ജസ്റ്റീസ് അരുണ്‍ മിശ്ര നിരീക്ഷിച്ചു. അനുകൂല വിധി ലഭ്യമാക്കാൻ അനധികൃതമായ ഇടപെടലുകൾ ഉണ്ടെന്ന ആരോപണത്തിന്റെ എല്ലാ വേരുകളും പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഉത്സവ് ബെയിൻസിന്റെ ആരോപണങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നെന്നും സ്ത്രീയുടെ ലൈംഗികാരോപണ വിഷയത്തിൽ ഇടപെടണമെന്നും ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷക ഇന്ദിര ജയ്സിംഗ് വാദമുന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ലൈംഗികാരോപണ വിഷയത്തിലെ നടപടികളെ ഈ കേസിലെ നടപടികൾ സ്വാധീനിക്കില്ലെന്നു മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
ജിജി ലൂക്കോസ്