ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് (വോട്ടർ വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ) പേപ്പർ സ്ലിപ്പുകൾ എണ്ണണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചു.
50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന തങ്ങളുടെ പഴയ ആവശ്യം അംഗീകരിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ച് ഉയർന്ന പരാതികൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികളുടെ പുതിയ നീക്കം.
ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം തള്ളി ഏപ്രിൽ എട്ടിനാണ് ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലേത് എണ്ണാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഓരോ മണ്ഡലത്തിലെയും ഓരോ ബൂത്തുകൾ മാത്രമേ എണ്ണാനാവൂയെന്നും അതിൽ കൂടുതൽ എണ്ണണമെങ്കിൽ അന്തിമഫലം പ്രഖ്യാപിക്കാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എന്നാൽ, ഏറ്റവും ഉയർന്ന രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിയുടെ കൃത്യതയും സംതൃപ്തിയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നു കോടതി നിരീക്ഷിച്ചിരുന്നു.
അത് ചില രാഷ്ട്രീയ പാർട്ടികളുടെ മാത്രം ആവശ്യമല്ല, പാവങ്ങളുടെയും നിരക്ഷരുടെയും സംതൃപ്തിയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.
50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന തങ്ങളുടെ പഴയ ആവശ്യം അംഗീകരിക്കണമെന്നാണ് ഹർജിയിൽ പറയുന്നത്. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറിച്ച് ഉയർന്ന പരാതികൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ പാർട്ടികളുടെ പുതിയ നീക്കം.
ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവിപാറ്റുകൾ എണ്ണണമെന്ന ആവശ്യം തള്ളി ഏപ്രിൽ എട്ടിനാണ് ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലേത് എണ്ണാൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഓരോ മണ്ഡലത്തിലെയും ഓരോ ബൂത്തുകൾ മാത്രമേ എണ്ണാനാവൂയെന്നും അതിൽ കൂടുതൽ എണ്ണണമെങ്കിൽ അന്തിമഫലം പ്രഖ്യാപിക്കാൻ കൂടുതൽ ദിവസങ്ങൾ വേണ്ടിവരുമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. എന്നാൽ, ഏറ്റവും ഉയർന്ന രീതിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് നടപടിയുടെ കൃത്യതയും സംതൃപ്തിയും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നു കോടതി നിരീക്ഷിച്ചിരുന്നു.
അത് ചില രാഷ്ട്രീയ പാർട്ടികളുടെ മാത്രം ആവശ്യമല്ല, പാവങ്ങളുടെയും നിരക്ഷരുടെയും സംതൃപ്തിയാണ് പ്രധാനമെന്നും കോടതി വ്യക്തമാക്കി.