ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി എൻ.ഡി തിവാരിയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണത്തിൽ ഭാര്യ അറസ്റ്റിൽ. തുടർച്ചയായി മൂന്നു ദിവസം ചോദ്യം ചെയ്തതിനു പിന്നാലെയാണു രോഹിതിന്റെ ഭാര്യ അപൂർവ ശുക്ല തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തത്. രോഹിതിനെ അപൂർവ തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഡൽഹി പോലീസ് നിഗമനം.
മദ്യപിച്ചെത്തിയ രോഹിതുമായി വാക്കേറ്റമുണ്ടാവുകയും പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അപൂർവയുടെ കുറ്റസമ്മതം. മദ്യ ലഹരിയിലായിരുന്ന രോഹിതിന് പ്രതിരോധിക്കാനായില്ല. അപൂർവയുടെയും രോഹിതിന്റെയും ദാന്പത്യ ജീവിതും എല്ലാക്കാലത്തും കലഹങ്ങളും സംഘർഷവും നിറഞ്ഞതായിരുന്നെന്നാണ് ഡൽഹി അഡീഷണൽ പോലീസ് കമ്മീഷണർ രാജീവ് രഞ്ജൻ പറഞ്ഞത്.
കഴിഞ്ഞ ഏപ്രിൽ 16നാണ് കൊലപാതകം നടന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു കണ്ടെത്തിയത്. ഏപ്രിൽ 12ന് ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻ പോയിരിക്കുകയായിരുന്നു. ഏപ്രിൽ 15നാണ് തിരിച്ചു വീട്ടിലെത്തിയത്.
മദ്യപിച്ചെത്തിയ രോഹിതുമായി വാക്കേറ്റമുണ്ടാവുകയും പിന്നീട് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് അപൂർവയുടെ കുറ്റസമ്മതം. മദ്യ ലഹരിയിലായിരുന്ന രോഹിതിന് പ്രതിരോധിക്കാനായില്ല. അപൂർവയുടെയും രോഹിതിന്റെയും ദാന്പത്യ ജീവിതും എല്ലാക്കാലത്തും കലഹങ്ങളും സംഘർഷവും നിറഞ്ഞതായിരുന്നെന്നാണ് ഡൽഹി അഡീഷണൽ പോലീസ് കമ്മീഷണർ രാജീവ് രഞ്ജൻ പറഞ്ഞത്.
കഴിഞ്ഞ ഏപ്രിൽ 16നാണ് കൊലപാതകം നടന്നത്. ഹൃദയാഘാതമായിരുന്നു മരണകാരണം എന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നു കണ്ടെത്തിയത്. ഏപ്രിൽ 12ന് ഉത്തരാഖണ്ഡിൽ വോട്ട് ചെയ്യാൻ പോയിരിക്കുകയായിരുന്നു. ഏപ്രിൽ 15നാണ് തിരിച്ചു വീട്ടിലെത്തിയത്.