ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. എങ്കിലും മുന്നൂറിലേറെ പേരെ കൊന്നൊടുക്കിയ ഭീകരാക്രമണത്തിന്റെ മുഴുവൻ ചിത്രവും തെളിയാൻ മാസങ്ങളെടുത്തേക്കും. ഭീകരാക്രമണങ്ങളിൽ നിരപരാധികളായ 45 കുട്ടികളെയും കൊന്നൊടുക്കി എന്നതാണു കൂടുതൽ വേദനയായത്.
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മോസ്കുകളിൽ നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ക്രൈസ്തവർക്കു നേരെ ആസൂത്രിതമായ ഭീകരാക്രമണം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്നു ശ്രീലങ്കയിലെ പ്രതിരോധ സഹമന്ത്രി റുവാൻ വിജെവർധനെ പാർലമെന്റിൽ പറഞ്ഞു. മാർച്ച് 15ന് ക്രൈസ്റ്റ്ചർച്ചിലുണ്ടായ വെടിവയ്പിൽ 50 മുസ്ലിംകൾ കൊല്ലപ്പെട്ടിരുന്നു.
നാഷണൽ തൗഹീദ് ജമാഅത്ത് (എൻടിജെ) എന്ന പ്രാദേശിക തീവ്രവാദ ഗ്രൂപ്പിനു തനിയെ ഇത്ര മാരകവും വിപുലവുമായ ഭീകരാക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കാനാകില്ലെന്നു നേരത്തേ തന്നെ ശ്രീലങ്കൻ പോലീസ് സൂചിപ്പിച്ചിരുന്നു. വിദേശ സഹായവും സാങ്കേതിക സഹകരണവും പിന്നിലുണ്ടെന്ന് ഉറപ്പാണ്. ഒരേ സമയം പ്രധാനപ്പെട്ട മൂന്നു ക്രൈസ്തവ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഇത്ര വലിയ സ്ഫോടനങ്ങൾ നടത്തണമെങ്കിൽ വളരെയേറെ ആസൂത്രണവും സാങ്കേതിക, സാന്പത്തിക സഹായവും അടക്കം പലതും ആവശ്യമാണ്.
ഈസ്റ്റർ ഞായറാഴ്ച ദിവ്യബലിക്കു തൊട്ടുമുന്പായി നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കു കയറുന്ന ഭീകരന്റെ സിസിടിവി ദൃശ്യം ലഭ്യമായത് അന്വേഷണത്തിന് സഹായകമായിട്ടുണ്ട്. നെഗംബോയിലെ ഈ കത്തോലിക്കാ ദേവാലയത്തിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്.
അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങൾക്കും ക്രൈസ്തവർക്കും എതിരേയാണ് ആക്രമണമെന്ന് ഐഎസിന്റെ വാർത്താ ഏജൻസിയായ അമാഖ് വ്യക്തമാക്കി. അബു ഉബായ്ദ, അബു, അൽ-മുഖ്താർ, അബു ഖലീൽ, അബു ഹംസ, അബു അൽ-ബാര, അബു മുഹമ്മദ്, അബു അബ്ദുള്ള എന്നീ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും ആയിരത്തോളം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും അമാഖിന്റെ അറിയിപ്പിൽ പറയുന്നു.
ലങ്കയിലെ സ്ഫോട നപരന്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. കൊല്ലപ്പെട്ടവരിൽ 45 പേർ കുട്ടികളാണെന്നു യുണിസെഫ് വക്താവ് അറിയിച്ചു. പത്ത് ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്. കർണാടകയിൽനിന്നുള്ള രണ്ടു പേർകൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെയാണിത്. ജെഡി-എസ് പ്രവർത്തകരായ പുട്ടരാജു(37), മാരെഗൗഡ എന്നിവരെയാണ് ഇന്നലെ തിരിച്ചറിഞ്ഞത്. ആറു ജെഡി-എസ് പ്രവർത്തകരാണു ശ്രീലങ്കയിലെ സ്ഫോടനപരന്പരയിൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരുടെ കൂട്ട സംസ്കാരം ഇന്നലെ നെഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്നു. കൊല്ലപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണു പള്ളിയിലെത്തിയത്. നെഗോംബോ പള്ളിയിൽ നടന്ന സ്ഫോടനത്തിൽ നൂറോളം പേരാണു മരിച്ചത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാൽപ്പതായി. ഇന്നലെ 16 പേരെയാണ് അറസ്റ്റ് ചെയ്തത്. ചാവേറുകൾ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറും ഇവരിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ ഗവൺമെന്റ് പരാജയപ്പെട്ടുവെന്നു പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്സ കുറ്റപ്പെടുത്തി.
കൊളംബോയിൽനിന്ന് പി.എം. നാരായണൻ
ന്യൂസിലൻഡിലെ ക്രൈസ്റ്റ്ചർച്ചിലെ മോസ്കുകളിൽ നടത്തിയ ആക്രമണത്തിനു പ്രതികാരമായാണ് ക്രൈസ്തവർക്കു നേരെ ആസൂത്രിതമായ ഭീകരാക്രമണം ഉണ്ടായതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്നു ശ്രീലങ്കയിലെ പ്രതിരോധ സഹമന്ത്രി റുവാൻ വിജെവർധനെ പാർലമെന്റിൽ പറഞ്ഞു. മാർച്ച് 15ന് ക്രൈസ്റ്റ്ചർച്ചിലുണ്ടായ വെടിവയ്പിൽ 50 മുസ്ലിംകൾ കൊല്ലപ്പെട്ടിരുന്നു.
നാഷണൽ തൗഹീദ് ജമാഅത്ത് (എൻടിജെ) എന്ന പ്രാദേശിക തീവ്രവാദ ഗ്രൂപ്പിനു തനിയെ ഇത്ര മാരകവും വിപുലവുമായ ഭീകരാക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കാനാകില്ലെന്നു നേരത്തേ തന്നെ ശ്രീലങ്കൻ പോലീസ് സൂചിപ്പിച്ചിരുന്നു. വിദേശ സഹായവും സാങ്കേതിക സഹകരണവും പിന്നിലുണ്ടെന്ന് ഉറപ്പാണ്. ഒരേ സമയം പ്രധാനപ്പെട്ട മൂന്നു ക്രൈസ്തവ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും ഇത്ര വലിയ സ്ഫോടനങ്ങൾ നടത്തണമെങ്കിൽ വളരെയേറെ ആസൂത്രണവും സാങ്കേതിക, സാന്പത്തിക സഹായവും അടക്കം പലതും ആവശ്യമാണ്.
ഈസ്റ്റർ ഞായറാഴ്ച ദിവ്യബലിക്കു തൊട്ടുമുന്പായി നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലേക്കു കയറുന്ന ഭീകരന്റെ സിസിടിവി ദൃശ്യം ലഭ്യമായത് അന്വേഷണത്തിന് സഹായകമായിട്ടുണ്ട്. നെഗംബോയിലെ ഈ കത്തോലിക്കാ ദേവാലയത്തിലാണ് ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്.
അമേരിക്കയുടെ സഖ്യകക്ഷികളായ രാജ്യങ്ങൾക്കും ക്രൈസ്തവർക്കും എതിരേയാണ് ആക്രമണമെന്ന് ഐഎസിന്റെ വാർത്താ ഏജൻസിയായ അമാഖ് വ്യക്തമാക്കി. അബു ഉബായ്ദ, അബു, അൽ-മുഖ്താർ, അബു ഖലീൽ, അബു ഹംസ, അബു അൽ-ബാര, അബു മുഹമ്മദ്, അബു അബ്ദുള്ള എന്നീ ചാവേറുകളാണ് ആക്രമണം നടത്തിയതെന്നും ആയിരത്തോളം പേർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തുവെന്നും അമാഖിന്റെ അറിയിപ്പിൽ പറയുന്നു.
ലങ്കയിലെ സ്ഫോട നപരന്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 321 ആയി. കൊല്ലപ്പെട്ടവരിൽ 45 പേർ കുട്ടികളാണെന്നു യുണിസെഫ് വക്താവ് അറിയിച്ചു. പത്ത് ഇന്ത്യക്കാരാണു കൊല്ലപ്പെട്ടത്. കർണാടകയിൽനിന്നുള്ള രണ്ടു പേർകൂടി കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതോടെയാണിത്. ജെഡി-എസ് പ്രവർത്തകരായ പുട്ടരാജു(37), മാരെഗൗഡ എന്നിവരെയാണ് ഇന്നലെ തിരിച്ചറിഞ്ഞത്. ആറു ജെഡി-എസ് പ്രവർത്തകരാണു ശ്രീലങ്കയിലെ സ്ഫോടനപരന്പരയിൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവരുടെ കൂട്ട സംസ്കാരം ഇന്നലെ നെഗോംബോ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നടന്നു. കൊല്ലപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ആയിരങ്ങളാണു പള്ളിയിലെത്തിയത്. നെഗോംബോ പള്ളിയിൽ നടന്ന സ്ഫോടനത്തിൽ നൂറോളം പേരാണു മരിച്ചത്.
സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം നാൽപ്പതായി. ഇന്നലെ 16 പേരെയാണ് അറസ്റ്റ് ചെയ്തത്. ചാവേറുകൾ ഉപയോഗിച്ച വാഹനത്തിന്റെ ഡ്രൈവറും ഇവരിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യത്തിൽ ഗവൺമെന്റ് പരാജയപ്പെട്ടുവെന്നു പ്രതിപക്ഷനേതാവ് മഹിന്ദ രാജപക്സ കുറ്റപ്പെടുത്തി.
കൊളംബോയിൽനിന്ന് പി.എം. നാരായണൻ