കൊളംബോ: നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ ഇന്നലെ നടന്ന കൂട്ടസംസ്കാരം കണ്ടുനിന്നവരെ കണ്ണീരണിയിച്ചു. പതിനൊന്നു വയസുള്ള ഒരു കുട്ടിയുടെ മൃതദേഹം സെമിത്തേരിയിലേക്കു കൊണ്ടുവന്നപ്പോൾ മാതാപിതാക്കൾക്കു പുറമേ നിരവധിപ്പേർ വിങ്ങിപ്പൊട്ടി.
45 കുട്ടികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷം ഇന്നലെയാണ് ആദ്യത്തെ സംസ്കാരം നടന്നത്. കുഞ്ഞു ശവപ്പെട്ടികൾ കുഴിയിലേക്കു വയ്ക്കുന്നതു കണ്ടുനിൽക്കാനാകാതെ മിക്കവരും വിതുന്പി. കുടുംബത്തിലെ നാലും അഞ്ചും പേരെ ഒരുമിച്ച് നഷ്ടമായവർ നിരവധിയാണ്. എന്തു പറയണമെന്നറിയാ ത്ത അവസ്ഥയിലായിരുന്നു ബ ന്ധുക്കൾ.
എന്നാൽ, സ്ത്രീകളടക്കം പലരും രോഷാകുലരായി. “ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളോട് എന്തിനാണ് ഇത്ര ക്രൂരത. സ്നേഹിക്കാൻ പഠിപ്പിച്ച മതങ്ങളുടെ പേരിൽ ഇത്രയേറെ വിദ്വേഷം പടർത്തുന്നവരെ ഇല്ലായ്മ ചെയ്യണം. കൂടുതലൊന്നും പറയാനില്ല’’- ലസന്തി അനുഷ എന്ന സ്ത്രീ പറഞ്ഞു.
നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. സംസ് കാരച്ചടങ്ങുകൾക്കിടെ, മരിച്ചവരോടും പരിക്കേറ്റവരോടുമുള്ള ആദരസൂചകമായി ഒരു നിമിഷം മൗനം ആചരിച്ചു.
മരണം 321
ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 321 ആയി. രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. പത്ത് ഇന്ത്യക്കാരടക്കം 31 വിദേശികൾ മരിച്ചവരിൽ ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 40 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഇന്നലെ ഏറ്റെടുത്തു.
45 കുട്ടികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനുശേഷം ഇന്നലെയാണ് ആദ്യത്തെ സംസ്കാരം നടന്നത്. കുഞ്ഞു ശവപ്പെട്ടികൾ കുഴിയിലേക്കു വയ്ക്കുന്നതു കണ്ടുനിൽക്കാനാകാതെ മിക്കവരും വിതുന്പി. കുടുംബത്തിലെ നാലും അഞ്ചും പേരെ ഒരുമിച്ച് നഷ്ടമായവർ നിരവധിയാണ്. എന്തു പറയണമെന്നറിയാ ത്ത അവസ്ഥയിലായിരുന്നു ബ ന്ധുക്കൾ.
എന്നാൽ, സ്ത്രീകളടക്കം പലരും രോഷാകുലരായി. “ഒരു തെറ്റും ചെയ്യാത്ത പിഞ്ചുകുഞ്ഞുങ്ങളോട് എന്തിനാണ് ഇത്ര ക്രൂരത. സ്നേഹിക്കാൻ പഠിപ്പിച്ച മതങ്ങളുടെ പേരിൽ ഇത്രയേറെ വിദ്വേഷം പടർത്തുന്നവരെ ഇല്ലായ്മ ചെയ്യണം. കൂടുതലൊന്നും പറയാനില്ല’’- ലസന്തി അനുഷ എന്ന സ്ത്രീ പറഞ്ഞു.
നെഗംബോയിലെ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ നൂറോളം പേരാണ് കൊല്ലപ്പെട്ടത്. സംസ് കാരച്ചടങ്ങുകൾക്കിടെ, മരിച്ചവരോടും പരിക്കേറ്റവരോടുമുള്ള ആദരസൂചകമായി ഒരു നിമിഷം മൗനം ആചരിച്ചു.
മരണം 321
ഈസ്റ്റർ ഞായറാഴ്ച ശ്രീലങ്കയിലെ പള്ളികളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനങ്ങളിൽ മരിച്ചവരുടെ എണ്ണം 321 ആയി. രാജ്യത്ത് അടിയന്തരാവസ്ഥ നിലനിൽക്കുകയാണ്. പത്ത് ഇന്ത്യക്കാരടക്കം 31 വിദേശികൾ മരിച്ചവരിൽ ഉൾപ്പെടുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 40 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഇന്നലെ ഏറ്റെടുത്തു.