മോസ്കോ: ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉന്നും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിലുള്ള ആദ്യ ഉച്ചകോടി വ്യാഴാഴ്ച റഷ്യയുടെ പസഫിക് തീരത്തെ വ്ളാഡിവോസ്റ്റോക് നഗരത്തിൽ നടക്കും. കൊറിയൻ മേഖലയിലെ ആണവ പ്രതിസന്ധിയാവും മുഖ്യ ചർച്ചാവിഷയമെന്ന് ക്രെംലിൻ ഉപദേഷ്ടാവ് യൂറി ഉഷക്കോവ് റിപ്പോർട്ടർമാരോടു പറഞ്ഞു.
വ്ളാഡിവോസ്റ്റോക്കിലെ റസ്കി ദ്വീപിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിൽ റഷ്യയുടെയും ഉത്തരകൊറിയയുടെയും പതാകകൾ പറക്കുന്നതു കാണാം.
യുഎസുമായി നടത്തിയ ഉച്ചകോടി കാര്യമായ ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് പുടിനുമായി ചർച്ചയ്ക്കു കിം തയാറാവുന്നത്. സിംഗപ്പൂരിൽ നടന്ന ആദ്യ കിം-ട്രംപ് ഉച്ചകോടിയെത്തുടർന്ന് ആണവനിരായുധീകരണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായെങ്കിലും തുടർനടപടി ഉണ്ടായില്ല. പിന്നീട് ഫെബ്രുവരിയിൽ ഹാനോയിയിൽ നടത്തിയ ഉച്ചകോടിയിൽനിന്നു ട്രംപ് വാക്കൗട്ട് നടത്തുകയും ചെയ്തു. യുഎസ് ഉപരോധം പൂർണമായി പിൻവലിക്കണമെന്ന കിമ്മിന്റെ ആവശ്യം ട്രംപ് അംഗീകരിച്ചില്ല.
പ്യോംഗ്യാംഗും മോസ്കോയും തമ്മിലുള്ള ബന്ധത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കിമ്മിന്റെ മുത്തച്ഛൻ കിം ഇൽ സുംഗിനെ അധികാരത്തിൽ പ്രതിഷ്ഠിക്കുന്നതിൽ മോസ്കോ നിർണായക പങ്കു വഹിച്ചു. ശീതയുദ്ധകാലത്ത് പ്യോംഗ്യാംഗിനു വേണ്ട സഹായവും പിന്തുണയും നൽകിയത് റഷ്യയാണ്. പിന്നീടാണു ചൈന രംഗത്തെത്തിയത്. ഇപ്പോൾ പ്യോംഗ്യാംഗിന്റെ ഏറ്റവും വലിയ വാണിജ്യപങ്കാളി ചൈനയാണ്.
വ്ളാഡിവോസ്റ്റോക്കിലെ റസ്കി ദ്വീപിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിൽ റഷ്യയുടെയും ഉത്തരകൊറിയയുടെയും പതാകകൾ പറക്കുന്നതു കാണാം.
യുഎസുമായി നടത്തിയ ഉച്ചകോടി കാര്യമായ ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് പുടിനുമായി ചർച്ചയ്ക്കു കിം തയാറാവുന്നത്. സിംഗപ്പൂരിൽ നടന്ന ആദ്യ കിം-ട്രംപ് ഉച്ചകോടിയെത്തുടർന്ന് ആണവനിരായുധീകരണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായെങ്കിലും തുടർനടപടി ഉണ്ടായില്ല. പിന്നീട് ഫെബ്രുവരിയിൽ ഹാനോയിയിൽ നടത്തിയ ഉച്ചകോടിയിൽനിന്നു ട്രംപ് വാക്കൗട്ട് നടത്തുകയും ചെയ്തു. യുഎസ് ഉപരോധം പൂർണമായി പിൻവലിക്കണമെന്ന കിമ്മിന്റെ ആവശ്യം ട്രംപ് അംഗീകരിച്ചില്ല.
പ്യോംഗ്യാംഗും മോസ്കോയും തമ്മിലുള്ള ബന്ധത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കിമ്മിന്റെ മുത്തച്ഛൻ കിം ഇൽ സുംഗിനെ അധികാരത്തിൽ പ്രതിഷ്ഠിക്കുന്നതിൽ മോസ്കോ നിർണായക പങ്കു വഹിച്ചു. ശീതയുദ്ധകാലത്ത് പ്യോംഗ്യാംഗിനു വേണ്ട സഹായവും പിന്തുണയും നൽകിയത് റഷ്യയാണ്. പിന്നീടാണു ചൈന രംഗത്തെത്തിയത്. ഇപ്പോൾ പ്യോംഗ്യാംഗിന്റെ ഏറ്റവും വലിയ വാണിജ്യപങ്കാളി ചൈനയാണ്.