കൊളംബോ: ശ്രീലങ്കയിൽ ഭീകരാക്രമണം നടത്തിയവരുടേതെന്ന അവകാശവാദവുമായി എട്ടുപേരുടെ ഗ്രൂപ്പ്ഫോട്ടോ ഇന്നലെ ഐഎസ് പുറത്തുവിട്ടു. ആക്രമണത്തിനു കുറച്ചുമുന്പെടുത്ത ഫോട്ടോയാണിതെന്ന് ഐഎസിന്റെ അമാഖ് വാർത്താ ഏജൻസി പറഞ്ഞു. ഇതിനിടെ നെഗംബോ പള്ളിയിൽ ആക്രമണം നടത്തിയ ചാവേറിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ലങ്കൻ പ്രാദേശിക ചാനൽ പുറത്തുവിട്ട വീഡിയോയിൽ നീല ടീ ഷർട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവ് പുറത്തുബാഗുമായി പള്ളിക്കുള്ളിൽ കടക്കുന്നതു കാണാം.
നിമിഷങ്ങൾക്കകം ഉഗ്രസ് ഫോടനവുമുണ്ടായി.
ലങ്കൻ പ്രാദേശിക ചാനൽ പുറത്തുവിട്ട വീഡിയോയിൽ നീല ടീ ഷർട്ടും കറുത്ത പാന്റ്സും ധരിച്ച യുവാവ് പുറത്തുബാഗുമായി പള്ളിക്കുള്ളിൽ കടക്കുന്നതു കാണാം.
നിമിഷങ്ങൾക്കകം ഉഗ്രസ് ഫോടനവുമുണ്ടായി.