ബ്രസൽസ്: ലക്സംബർഗിലെ മുൻ ഭരണാധികാരിയും ഗ്രാൻഡ് ഡ്യൂക്കുമായിരുന്ന ഴാൻ(98) അന്തരിച്ചു. ഇദ്ദേഹത്തിന്റെ 36 വർഷം നീണ്ട ഭരണത്തിനിടെയാണ് ലക്സംബർഗ് ആഗോള സാന്പത്തികകേന്ദ്രങ്ങളിലൊന്നായി മാറിയത്. 2000ൽ പദവി ഒഴിഞ്ഞ് അധികാരം മകൻ ഹെന്റിക്കു കൈമാറിയിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിനിടെ നാസികൾ ലക്സംബർഗ് അധിനിവേശിച്ചപ്പോൾ ഴാനിന്റെ കുടുംബം യുഎസിൽ അഭയം തേടി. ഴാൻ ബ്രിട്ടനിലേക്കു മടങ്ങി സൈനിക പരിശീലനം നേടി. ബക്കിങാം കൊട്ടാരത്തിൽ കുറച്ചുകാലം ഗാർഡായി ജോലി ചെയ്തു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടി. അമ്മ ഷാർലറ്റ് 1964ൽ അധികാരമൊഴിഞ്ഞതോടെയാണ് ഗ്രാൻഡ് ഡ്യൂക്കായി അവരോധിതനായത്.
രണ്ടാം ലോകമഹായുദ്ധത്തിനിടെ നാസികൾ ലക്സംബർഗ് അധിനിവേശിച്ചപ്പോൾ ഴാനിന്റെ കുടുംബം യുഎസിൽ അഭയം തേടി. ഴാൻ ബ്രിട്ടനിലേക്കു മടങ്ങി സൈനിക പരിശീലനം നേടി. ബക്കിങാം കൊട്ടാരത്തിൽ കുറച്ചുകാലം ഗാർഡായി ജോലി ചെയ്തു. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിൽ പോരാടി. അമ്മ ഷാർലറ്റ് 1964ൽ അധികാരമൊഴിഞ്ഞതോടെയാണ് ഗ്രാൻഡ് ഡ്യൂക്കായി അവരോധിതനായത്.