നായ്പീഡോ: വടക്കൻ മ്യാൻമറിലുണ്ടായ മണ്ണിടിച്ചിലിൽ 90 ഖനിത്തൊഴിലാളികൾ മരിച്ചതായി സംശയം. തിങ്കളാഴ്ച രാത്രി ആയിരുന്നു ദുരന്തം. കച്ചിൻ സംസ്ഥാനത്തെ ഹപാകാന്ത് മേഖലയിൽ രത്നഖനനത്തിൽ ഏർപ്പെട്ടിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. 40 വാഹനങ്ങളും യന്ത്രങ്ങളും മണ്ണിനടിയിലായി. മൂന്നു മൃതദേഹങ്ങൾ പുറത്തെടുത്തു. ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഹപാകാന്തിലെ പാർലമെന്റ് അംഗം ടിൻ സോയ് പറഞ്ഞു.
രത്നങ്ങൾ ധാരാളമുള്ള ഹപാകാന്തിൽ പ്രവർത്തിക്കുന്ന ഖനികളിൽ സുരക്ഷാസംവിധാനങ്ങൾ കുറവാണ്. നിരന്തരം മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയാണിത്. 2014ൽ മ്യാൻമർ 3100 കോടി ഡോളറിന്റെ രത്നങ്ങൾ ഉത്പാദിപ്പിച്ചുവെന്നാണ് കണക്ക്.
രത്നങ്ങൾ ധാരാളമുള്ള ഹപാകാന്തിൽ പ്രവർത്തിക്കുന്ന ഖനികളിൽ സുരക്ഷാസംവിധാനങ്ങൾ കുറവാണ്. നിരന്തരം മണ്ണിടിച്ചിലുണ്ടാകുന്ന മേഖലയാണിത്. 2014ൽ മ്യാൻമർ 3100 കോടി ഡോളറിന്റെ രത്നങ്ങൾ ഉത്പാദിപ്പിച്ചുവെന്നാണ് കണക്ക്.