ഭോപ്പാൽ: മാലേഗാവ് സ്ഫോടനക്കേസ് പ്രതിയും തീവ്ര ഹിന്ദുത്വവാദിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂർ മത്സരിക്കുന്ന ഭോപ്പാലിൽ ബിജെപി ഡമ്മി സ്ഥാനാർഥിയെ മത്സരിപ്പിക്കുന്നു.
സിറ്റിംഗ് എംപിയായ അലോക് സൻജാർ ആണു ഡമ്മി സ്ഥാനാർഥി. ബാബറി മസ്ജിദ് തകർക്കുന്നതിനു പങ്കാളിയായതിൽ അഭിമാനിക്കുന്നുവെന്ന പ്രസ്താവിച്ച പ്രജ്ഞാ സിംഗിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മുൻ മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കാർക്കരെയെ അപമാനിച്ചുകൊണ്ട് പ്രജ്ഞാ സിംഗ് നടത്തിയ പ്രസ്താവന ഏറെ വിവാദമുയർത്തിയിരുന്നു.
മാലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞാ സിംഗ് ജാമ്യത്തിലാണ്. തിങ്കളാഴ്ചയായിരുന്നു ഇവർ പത്രിക സമർപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ ഞാ സിംഗിന്റെ പത്രിക തള്ളിയാൽ ഡമ്മി സ്ഥാനാർഥിക്കു പാർട്ടി ചിഹ്നം ലഭിക്കും. പാർട്ടിയുടെ നിർദേശപ്രകാരമാണു താൻ പത്രിക നല്കിയതെന്ന് അലോക് സൻജാർ പറഞ്ഞു. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗാണു ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി. മേയ് 12നാണു ഭോപ്പാലിൽ തെരഞ്ഞെടുപ്പ്.
സിറ്റിംഗ് എംപിയായ അലോക് സൻജാർ ആണു ഡമ്മി സ്ഥാനാർഥി. ബാബറി മസ്ജിദ് തകർക്കുന്നതിനു പങ്കാളിയായതിൽ അഭിമാനിക്കുന്നുവെന്ന പ്രസ്താവിച്ച പ്രജ്ഞാ സിംഗിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. മുൻ മഹാരാഷ്ട്ര എടിഎസ് തലവൻ ഹേമന്ദ് കാർക്കരെയെ അപമാനിച്ചുകൊണ്ട് പ്രജ്ഞാ സിംഗ് നടത്തിയ പ്രസ്താവന ഏറെ വിവാദമുയർത്തിയിരുന്നു.
മാലേഗാവ് സ്ഫോടനക്കേസിൽ പ്രജ്ഞാ സിംഗ് ജാമ്യത്തിലാണ്. തിങ്കളാഴ്ചയായിരുന്നു ഇവർ പത്രിക സമർപ്പിച്ചത്. ഏതെങ്കിലും സാഹചര്യത്തിൽ ഞാ സിംഗിന്റെ പത്രിക തള്ളിയാൽ ഡമ്മി സ്ഥാനാർഥിക്കു പാർട്ടി ചിഹ്നം ലഭിക്കും. പാർട്ടിയുടെ നിർദേശപ്രകാരമാണു താൻ പത്രിക നല്കിയതെന്ന് അലോക് സൻജാർ പറഞ്ഞു. മുതിർന്ന നേതാവ് ദിഗ്വിജയ് സിംഗാണു ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി. മേയ് 12നാണു ഭോപ്പാലിൽ തെരഞ്ഞെടുപ്പ്.