ന്യൂഡൽഹി: ഇറാനിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനു മേയ് രണ്ടിനു ശേഷം ഇന്ത്യക്ക് അനുമതി ഉണ്ടായിരിക്കില്ലെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾക്ക് ഉപരോധത്തിൽനിന്നു നല്കിയ ഒഴിവ് മേയ് രണ്ടിന് അവസാനിക്കും. കാലാവധി നീട്ടാനാവില്ലെന്നു ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു. ആറുമാസം മുന്നാണ് ഒഴിവ് ലഭിച്ചത്.
ഇതു പ്രതീക്ഷിച്ചിരുന്നതിനാൽ ഇന്ത്യ മറ്റു രാജ്യങ്ങളിൽനിന്ന് ക്രൂഡ് വാങ്ങാൻ കരാർ ഉണ്ടാക്കുമെന്ന് അധികൃതർ പറഞ്ഞു. ഇറാനിൽനിന്ന് എണ്ണവാങ്ങുന്നതിൽ ഒന്നാംസ്ഥാനം ചൈനയ്ക്കും രണ്ടാംസ്ഥാനം ഇന്ത്യക്കുമാണ്. ഉപരോധം ഇന്ത്യയുടെ എണ്ണലഭ്യതയ്ക്കു പ്രശ്നമുണ്ടാക്കില്ലെന്ന് അധികൃതർ അവകാശപ്പെട്ടു.
ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾക്ക് ഉപരോധത്തിൽനിന്നു നല്കിയ ഒഴിവ് മേയ് രണ്ടിന് അവസാനിക്കും. കാലാവധി നീട്ടാനാവില്ലെന്നു ട്രംപ് ഇന്നലെ പ്രഖ്യാപിച്ചു. ആറുമാസം മുന്നാണ് ഒഴിവ് ലഭിച്ചത്.
ഇതു പ്രതീക്ഷിച്ചിരുന്നതിനാൽ ഇന്ത്യ മറ്റു രാജ്യങ്ങളിൽനിന്ന് ക്രൂഡ് വാങ്ങാൻ കരാർ ഉണ്ടാക്കുമെന്ന് അധികൃതർ പറഞ്ഞു. ഇറാനിൽനിന്ന് എണ്ണവാങ്ങുന്നതിൽ ഒന്നാംസ്ഥാനം ചൈനയ്ക്കും രണ്ടാംസ്ഥാനം ഇന്ത്യക്കുമാണ്. ഉപരോധം ഇന്ത്യയുടെ എണ്ണലഭ്യതയ്ക്കു പ്രശ്നമുണ്ടാക്കില്ലെന്ന് അധികൃതർ അവകാശപ്പെട്ടു.