ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുമായുള്ള ചർച്ചകൾ പൊളിഞ്ഞതിനെത്തുടർന്ന് ഡൽഹിയിൽ ആറു സ്ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നോർത്ത് ഈസ്റ്റ് ഡൽഹി മണ്ഡലത്തിൽ സ്ഥാനാർഥിയാകും. മുൻ കേന്ദ്രമന്ത്രി അജയ് മാക്കൻ ന്യൂഡൽഹിയിൽ മത്സരിക്കും. ജെ.പി. അഗർവാൾ(ചാന്ദ്നി ചൗക്ക്), അരവിന്ദർ സിംഗ് ലവ്ലി(ഈസ്റ്റ് ഡൽഹി), രാജേശ് ലിലോതിയ(നോർത്ത് വെസ്റ്റ് ഡൽഹി), മഹാബൽ മിശ്ര(വെസ്റ്റ് ഡൽഹി) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. സൗത്ത് ഡൽഹി മണ്ഡലത്തിലെ സ്ഥാനാർഥിയെ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.
1998 മുതൽ 2013 വരെ തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്(81) ഡൽഹി പിസിസി അധ്യക്ഷയാണ്. അജയ് മാക്കനിൽനിന്നാണ് പിസിസി അധ്യക്ഷപദവി ഷീലാ ദീക്ഷിത് ഏറ്റെടുത്തത്. 1984ൽ ഉത്തർപ്രദേശിലെ കനൗജിൽനിന്നു ഷീലാ ദീക്ഷിത് ലോക്സഭയിലേക്കു വിജയിച്ചിരുന്നു. 1998ൽ ഈസ്റ്റ് ഡൽഹിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ൽ കേരള ഗവർണറായും ഷീലാ ദീക്ഷിത് പ്രവർത്തിച്ചിട്ടുണ്ട്.
ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെ പരിഗണിക്കാത്തതു ശ്രദ്ധേയമായി. 2004, 2009 തെരഞ്ഞെടുപ്പുകളിൽ ചാന്ദ്നി ചൗക്കിൽ വിജയിച്ച സിബൽ 2014ൽ കേന്ദ്രമന്ത്രി ഹർഷ്വർധനോടു പരാജയപ്പെട്ടു. ഡൽഹി മന്ത്രിയായിരുന്ന അരവിന്ദർ സിംഗ് ലവ്ലി ഇടക്കാലത്തു ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ, 2018ൽ കോൺഗ്രസിൽ തിരിച്ചെത്തി.
2014ൽ ഡൽഹിയിലെ ഏഴു സീറ്റിലും ബിജെപിയാണു വിജയിച്ചത്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണു ഡൽഹി സാക്ഷ്യംവഹിക്കുന്നത്. നാലു സിറ്റിംഗ് എംപിമാരെ ബിജെപി വീണ്ടും മത്സരിപ്പിക്കുന്നുണ്ട്.
യുപിയിലെ അലാഹാബാദിൽ യോഗേഷ് ശുക്ല കോൺഗ്രസ് സ്ഥാനാർഥിയാകും. ദൊമരിയാഗഞ്ചിൽ ചന്ദ്രേഷ് ഉപാധ്യയും സന്ത് കബീറിൽ ഭാൽ ചന്ദ് യാദവും കോൺഗ്രസ് സ്ഥാനാർഥികളാകും. ഇതോടെ കോൺഗ്രസ് 421 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.
1998 മുതൽ 2013 വരെ തുടർച്ചയായി മൂന്നു തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്(81) ഡൽഹി പിസിസി അധ്യക്ഷയാണ്. അജയ് മാക്കനിൽനിന്നാണ് പിസിസി അധ്യക്ഷപദവി ഷീലാ ദീക്ഷിത് ഏറ്റെടുത്തത്. 1984ൽ ഉത്തർപ്രദേശിലെ കനൗജിൽനിന്നു ഷീലാ ദീക്ഷിത് ലോക്സഭയിലേക്കു വിജയിച്ചിരുന്നു. 1998ൽ ഈസ്റ്റ് ഡൽഹിയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2014ൽ കേരള ഗവർണറായും ഷീലാ ദീക്ഷിത് പ്രവർത്തിച്ചിട്ടുണ്ട്.
ചാന്ദ്നി ചൗക്ക് മണ്ഡലത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബലിനെ പരിഗണിക്കാത്തതു ശ്രദ്ധേയമായി. 2004, 2009 തെരഞ്ഞെടുപ്പുകളിൽ ചാന്ദ്നി ചൗക്കിൽ വിജയിച്ച സിബൽ 2014ൽ കേന്ദ്രമന്ത്രി ഹർഷ്വർധനോടു പരാജയപ്പെട്ടു. ഡൽഹി മന്ത്രിയായിരുന്ന അരവിന്ദർ സിംഗ് ലവ്ലി ഇടക്കാലത്തു ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ, 2018ൽ കോൺഗ്രസിൽ തിരിച്ചെത്തി.
2014ൽ ഡൽഹിയിലെ ഏഴു സീറ്റിലും ബിജെപിയാണു വിജയിച്ചത്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിനാണു ഡൽഹി സാക്ഷ്യംവഹിക്കുന്നത്. നാലു സിറ്റിംഗ് എംപിമാരെ ബിജെപി വീണ്ടും മത്സരിപ്പിക്കുന്നുണ്ട്.
യുപിയിലെ അലാഹാബാദിൽ യോഗേഷ് ശുക്ല കോൺഗ്രസ് സ്ഥാനാർഥിയാകും. ദൊമരിയാഗഞ്ചിൽ ചന്ദ്രേഷ് ഉപാധ്യയും സന്ത് കബീറിൽ ഭാൽ ചന്ദ് യാദവും കോൺഗ്രസ് സ്ഥാനാർഥികളാകും. ഇതോടെ കോൺഗ്രസ് 421 സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു.